വീണ്ടുമൊരു സാമ്പത്തിക മാന്ദ്യത്തിലേക്കോ ലോകം എന്ന ആശങ്കയിൽ നിൽക്കുമ്പോൾ സ്വർണവിലയുടെ ഭാവി എന്താകും എന്നറിയാൻ കാത്തിരിക്കുന്നവരുമേറെ. പണപ്പെരുപ്പം രാജ്യങ്ങളെ വിഴുങ്ങുമ്പോൾ എന്തുവില കൊടുത്തും അതിനെ പ്രതിരോധിക്കാനുള്ള നടപടികളിലാണ് രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകൾ. പണപ്പെരുപ്പവും അതുമൂലമുണ്ടാകുന്ന മാന്ദ്യവും മാന്ദ്യത്തെ പ്രതിരോധിക്കാനുള്ള കേന്ദ്ര ബാങ്കുകളുടെ നടപടികളുമൊക്കെ സ്വർണവിലയെ എങ്ങനെയാകും ബാധിക്കുന്നത്? നിലവിൽ രണ്ടു മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് രാജ്യാന്തര വിപണിയിൽ സ്വർണവില. കേരളത്തിലും സ്വർണവില 37,000 രൂപയുടെ പരിസരത്തെത്തി. മാസങ്ങൾക്കു മുൻപ് പവന് വില 40,000 രൂപ കടന്നിരുന്നു. യുദ്ധം തുടരുകയും മാന്ദ്യഭീഷണി നിലനിൽക്കുകയും ചെയ്യുമ്പോൾ, സുരക്ഷിത സ്വർഗമെന്ന് ഓമനപ്പേരുള്ള സ്വർണത്തിലേക്ക് വൻകിട നിക്ഷേപകർ കൂട്ടത്തോടെ എത്തുകയായിരുന്നു പതിവ്. എന്നാൽ ഇപ്പോൾ അമേരിക്കൻ ഡോളർ പടക്കുതിരെയെപ്പോലെ കരുത്തുകാട്ടുമ്പോൾ, കേന്ദ്രബാങ്ക് പലിശ നിരക്കു കൂട്ടി ഡോളറിനു വീണ്ടും വീണ്ടും ശക്തി പകരുമ്പോൾ നിക്ഷേപകർ സ്വർണത്തെ കൈവിടുകയാണോ? അങ്ങനെയെങ്കിൽ വീണ്ടും സ്വർണവില കുറയുമോ? സ്വർണം വാങ്ങാൻ ജൂൺ പകുതി വരെ കാത്തിരിക്കണോ?
ഡോളറിന്മേൽ വരും നിർണായക തീരുമാനം; ജൂണിൽ കിട്ടുമോ സ്വർണം കുറഞ്ഞ വിലയ്ക്ക്?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.