കോവിഡ് കാലത്ത് കേരളത്തിലേക്ക് 14.71 ലക്ഷം പേർ തിരികെ എത്തിയതായി കണ്ടെത്തിയത് മുൻ ധനകാര്യ കമ്മിഷൻ അധ്യക്ഷൻ ഡോ. ബി.എ. പ്രകാശിന്റെ നേതൃത്വത്തിലുള്ള സിഡിഎസ് പഠനസംഘമാണ്. ഇതിൽ 77 ശതമാനംപേർ തിരികെപ്പോയി. 3.32 ലക്ഷം പേർക്കു മടങ്ങിപ്പോകാൻ കഴിഞ്ഞിട്ടില്ല. ഇവരുടെ കുടുംബങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും കടക്കെണിയിലുമാണ്. എങ്ങനെയെങ്കിലും മടങ്ങിപ്പോകാനാണ് കേരളത്തിൽ തുടരുന്ന പ്രവാസികൾ ആലോചിക്കുന്നത്. ഇവിടെ സ്ഥിരമായ തൊഴിലും മെച്ചപ്പെട്ട വരുമാനവും ഇല്ലാത്തതാണ് അതിനു കാരണം. ഇവരെ പുനരധിവസിപ്പിക്കുന്നതിനും മടങ്ങിപ്പോകാൻ തയാറുള്ളവർക്ക് അതിനുള്ള സാഹചര്യം ഒരുക്കണമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. എന്നാൽ അതിന് സഹായിക്കാൻ കേരളത്തിൽ ഇപ്പോൾ സംവിധാനങ്ങളുണ്ടോ? മടങ്ങിപ്പോകാനാകാത്ത പ്രവാസികളെ എങ്ങനെ സർക്കാരിനു സഹായിക്കാനാകും? ഇതേപ്പറ്റി മനോരമ ഓൺലൈൻ അഭിമുഖ പരമ്പരയായ ‘ദി ഇൻസൈഡറിനോടു’ സംവദിക്കുകയാണ് ഡോ. ബി.എ. പ്രകാശ്.
കോവിഡ് പ്രതിസന്ധി: ‘കേരളത്തിൽ രക്ഷയില്ല’; മടങ്ങിയെത്തി കുടുങ്ങി പ്രവാസി മലയാളികൾ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.