ജനങ്ങളെ ചോരയില്‍ മുക്കി വിവാദങ്ങളില്‍ നിന്നു രക്ഷപ്പെടാമെന്ന് കരുതേണ്ട: ഉമ്മൻ ചാണ്ടി
Mail This Article
തിരുവനനന്തപുരം ∙ കേരളം അരാജകത്വത്തിലേക്ക് കൂപ്പുകുത്തിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രതിപക്ഷ നേതാവിന്റെ വീടും കെപിസിസി ഓഫിസും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് ഓഫിസുകള്‍ സംസ്ഥാനത്തുടനീളം അടിച്ചു തകർത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസും പാര്‍ട്ടിക്കാരും ചേര്‍ന്ന് വളഞ്ഞിട്ട് ആക്രമിക്കുന്നു. പാര്‍ട്ടിയും പൊലീസും ചേര്‍ന്ന് ക്രമസമാധാനനില തകര്‍ത്തു. എല്ലാം കൊണ്ടും കേരളം അരാജകത്വത്തിലേക്ക് കൂപ്പുകുത്തിയെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
എന്.കെ. പ്രേമചന്ദ്രന്‍ എംപിക്ക് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറി ബിലാലിന്റെ വലതു കണ്ണ് പൊലീസ് ലാത്തിക്കടിച്ചു തകര്‍ത്തു. നൂറുകണക്കിനു പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. സിപിഎം പ്രവര്‍ത്തകര്‍ പൊലീസിനോടൊപ്പം ചേര്‍ന്നാണ് നരനായാട്ട് നടത്തുന്നതെന്ന് ഉമ്മൻ ചാണ്ടി ആരോപിച്ചു.
സംസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തിയും ജനങ്ങളെ ചോരയില്‍ മുക്കിയും വിവാദങ്ങളില്‍ നിന്നു രക്ഷപ്പെടാമെന്നു കരുതേണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
English Summary: Oommen Chandy Responds To Attack On Protesters