ADVERTISEMENT

കൊച്ചി ∙ നയതന്ത്ര ബാഗിലൂടെ സ്വർണം കടത്തിയെന്ന കേസിലെ പ്രതി സ്വപ്ന സുരേഷ് 164ാം വകുപ്പു പ്രകാരം കൊടുത്ത രഹസ്യമൊഴി ക്രൈംബ്രാഞ്ചിനു നൽകാനാവില്ലെന്നു കോടതി. മൊഴിപ്പകർപ്പു വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് നൽകിയ അപേക്ഷയിലാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവ്.

നടപടിക്രമങ്ങളുടെ ഭാഗമായി സ്വപ്ന സുരേഷ് നൽകിയിട്ടുള്ള മൊഴിപ്പകർപ്പ് മൂന്നാമതൊരു ഏജൻസിക്കു നൽകാൻ പാടില്ലെന്ന സ്വപ്നയുടെ അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചു. എന്തിനാണു രഹസ്യമൊഴിയുടെ പകർപ്പെന്നു ക്രൈംബ്രാഞ്ച് വ്യക്തമാക്കണമെന്ന് അപേക്ഷ ഇന്നു പരിഗണിച്ചപ്പോൾ കോടതി ആവശ്യപ്പെട്ടിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വപ്നയും മുൻ എംഎൽഎ പി.സി.ജോർജും ഗൂഢാലോചന നടത്തിയെന്നതിന്റെ വിവരങ്ങൾ പുറത്തുവന്നിരുന്നെന്നും അതിൽ റജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണത്തിനായാണ് മൊഴിപ്പകർപ്പെന്നുമായിരുന്നു സർക്കാർ അഭിഭാഷകന്റെ വാദം. ഈ വാദം അംഗീകരിക്കാൻ കോടതി തയാറായില്ല.

തനിക്ക് എതിരാളികളിൽനിന്നു വധഭീഷണിയുണ്ടെന്നും കേന്ദ്ര ഏജൻസിയുടെ സുരക്ഷ വേണമെന്നും സ്വപ്ന കോടിയോട് ആവശ്യപ്പെട്ടിരുന്നു. ഇതു പരിഗണിക്കുമ്പോൾ സ്വർണക്കടത്തു കേസിൽ ഉൾപ്പെടെ അന്വേഷണം പുരോഗമിക്കുകയാണെന്നും സ്വപ്നയ്ക്കു സംരക്ഷണം നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഒരാഴ്ചയ്ക്കകം മറുപടി നൽകുമെന്നും കോടതിയെ ധരിപ്പിച്ചു.

English Summary : Crime branch in court asking for Swapna's 164 statement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com