മര്‍ദ്ദനമേറ്റതിന്റെ മനോവിഷമത്തില്‍ മുജീബ് തൂങ്ങിമരിച്ചെന്ന് പൊലീസ്; 12 പേർ അറസ്റ്റിൽ
Mail This Article
മലപ്പുറം ∙ നിലമ്പൂർ മമ്പാട് തുണിക്കടയുടെ ഗോഡൗണിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ 12 പേര്‍ അറസ്റ്റില്‍. കോട്ടയ്ക്കൽ വില്ലൂർ പള്ളിത്തൊടിയിൽ അലവിയുടെ മകൻ മുജീബ് റഹ്മാനാണ് മരിച്ചത്. മുജീബിനെ ഗോഡൗണിലേക്ക് കൊണ്ടുപോയി മര്‍ദ്ദിച്ചവരാണ് പിടിയിലായത്. മര്‍ദ്ദനമേറ്റതിന്റെ മനോവിഷമത്തില്‍ മുജീബ് തൂങ്ങിമരിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
ജൂൺ18നാണ് സംഭവം. വെൽഡിങ് ജോലി ചെയ്യുന്ന മുജീബ് തുണിക്കട ഉടമയുടെ ഹാർഡ് വെയർ സ്ഥാപനത്തിൽ നിന്ന് 64,000 രൂപയുടെ സാമഗ്രികൾ കടം വാങ്ങിയിരുന്നു. ഒന്നര മാസം കഴിഞ്ഞിട്ടും പണം കൊടുത്തിരുന്നില്ല. ഇതുചോദിച്ച് ജൂൺ17ന് രാത്രി മുജീബിനെ ഗോഡൗണിലേക്ക് കൂട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു. പുലരുവോളം മർദ്ദിച്ച സംഘം ശേഷം ഗോഡൗണിന്റെ ഷട്ടർ താഴ്ത്തി പോയി. പിന്നാലെ മുജീബ് തൂങ്ങി മരിച്ചെന്നാണ് നിഗമനം.
English Summary: 12 Arrested in Mujeeb Rahman death case