ശിരുവാണിയിൽനിന്ന് തമിഴ്നാടിന് പരമാവധി ജലം നൽകും: സ്റ്റാലിന് പിണറായിയുടെ ഉറപ്പ്
Mail This Article
തിരുവനന്തപുരം ∙ ശിരുവാണി അണക്കെട്ടിൽനിന്നു തമിഴ്നാടിന് പരമാവധി വെള്ളം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് അയച്ച കത്തിലാണ് പിണറായി വിജയൻ ഇക്കാര്യം വ്യക്തമാക്കിയത്. ശിരുവാണി അണക്കെട്ടിന്റെ സംഭരണശേഷിയുടെ പരമാവധി വെള്ളം സംഭരിച്ച് തമിഴ്നാടിനു ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റാലിൻ കഴിഞ്ഞദിവസം കത്ത് നൽകിയിരുന്നു.
ശിരുവാണി അണക്കെട്ടിൽ നിന്നുള്ള വെള്ളം ജൂൺ 19ന് 45 എംഎൽഡിയിൽനിന്ന് 75 എംഎൽഡിയായും ജൂൺ 20ന് 103 എംഎൽഡിയായും വർധിപ്പിച്ചിട്ടുണ്ട്. ഡാമിന്റെ രൂപകൽപ്പന പ്രകാരം സാധ്യമായ ഡിസ്ചാർജ് അളവ് പരമാവധി 103 എംഎൽഡിയാണ്.
എത്രയും വേഗം ഈ വിഷയം വിശദമായി ചർച്ച ചെയ്ത് സമവായത്തിലെത്താമെന്നു പിണറായി വിജയൻ കത്തിൽ വ്യക്തമാക്കി. തമിഴ്നാട് കോയമ്പത്തൂർ പരിധിയിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങൾ കുടിവെള്ളത്തിനു പാലക്കാട് ജില്ലയിലുള്ള ശിരുവാണി അണക്കെട്ടിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.
English Summary: Siruvani Dam: Pinarayi Vijayan's Letter to MK Stalin