2022 മേയ്: ഇറാഖിലെ നജഫിനു സമീപം കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി നിലം കുഴിക്കുകയായിരുന്നു ഒരു കൂട്ടം തൊഴിലാളികള്‍. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിനു തെക്ക് 160 കിലോമീറ്റർ മാറിയാണ് നജഫ്. പത്തു ലക്ഷത്തോളം പേർ താമസിക്കുന്ന നഗരം. അതിനാൽത്തന്നെ കെട്ടിട നിർമാണങ്ങളും തകൃതി. എന്നാൽ കുഴിയെടുക്കുന്നതിനിടെ മണ്ണുമാന്തി യന്ത്രം എന്തിലോ തട്ടി. പരിശോധിച്ചു നോക്കിയപ്പോൾ ഒരു തലയോട്ടി. പിന്നാലെ ഒരു അസ്ഥികൂടം. കുഴിയുടെ ആഴം വലുതാകും തോറും കിട്ടുന്ന അസ്ഥികൂടങ്ങളുടെ എണ്ണവും കൂടി. തലയോട്ടികള്‍, കൈ കാലുകളുടെ എല്ലിന് കഷ്ണങ്ങള്‍, നെഞ്ചിന് കൂട് തുടങ്ങി അസ്ഥികളുടെ കൂമ്പാരം. സമീപ പ്രദേശങ്ങളില്‍ കുഴിച്ചപ്പോഴും അസ്ഥികള്‍ മാത്രം. വിവരമറിഞ്ഞ് ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കണ്ടെടുത്ത എല്ലിന് കഷ്ണങ്ങള്‍ ലാബുകളിലേക്ക് അയച്ചു. അങ്ങനെയാണ് അവയ്ക്കു വർഷങ്ങളുടെ പഴക്കമുണ്ടെന്നും അതൊരു കൂട്ടക്കുഴിമാടമാണെന്നും അധികൃതർ തിരിച്ചറിഞ്ഞത്. ഇറാഖിൽ പല കാലങ്ങളിലായി കാണാതായവരുടെ എണ്ണം ഏറെയാണ്. കൂട്ടക്കുഴിമാടം കണ്ടെത്തിയ സാഹചര്യത്തിൽ, കാണാതായവരുടെ ബന്ധുക്കളുടെ രക്തസാംപിളുകള്‍ അധികൃതർ ശേഖരിച്ചു. കണ്ടെത്തിയ അസ്ഥികൂടങ്ങളിൽ തങ്ങളുടെ പ്രിയപ്പെട്ടവരുണ്ടോയെന്ന് എല്ലാവരും ആകുലപ്പെട്ടു. അവരുടെ അസ്ഥിയെങ്കിലും കണ്ടെത്തിയെന്ന ആശ്വാസത്തിൽ ജനം ലബോറട്ടറികളില്‍ തിക്കിതിരക്കുകയാണിന്നും. പ്രതിദിനം മുപ്പതോളം കുടുംബങ്ങളാണ് മണ്ണില്‍ മറഞ്ഞുപോയ പ്രിയപ്പെട്ടവരുടെ അസ്ഥി തേടി ലാബിൽ എത്തുന്നത്. ഇറാഖില്‍ ഇത്തരത്തിൽ കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തുന്നത് പുതുമയല്ല എന്നതാണു സത്യം. പക്ഷേ എങ്ങനെ ഇത്രയേറെ കൂട്ടക്കുഴിമാടങ്ങൾ ഇറാഖിലുണ്ടായി? ആരാണ് ഇവരെയെല്ലാം കൊന്നൊടുക്കിയത്?
കളിപ്പാട്ടത്തിൽനിന്ന് കൈവിടാത്ത കുഞ്ഞു വരെ മണ്ണിനടിയിൽ: കൂട്ടക്കുരുതികളുടെ ഇറാഖ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.