അംഗപരിമിതയായ ഏഴരവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി: വധശിക്ഷ ശരിവച്ച് സുപ്രീം കോടതി
Mail This Article
ന്യൂഡൽഹി∙ അംഗപരിമിതയായ ഏഴരവയസ്സുകാരി പെൺകുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ രാജസ്ഥാൻകാരന് വധശിക്ഷ ശരിവച്ച് സുപ്രീം കോടതി. അങ്ങേയറ്റം ദുഷിച്ച, മനസ്സാക്ഷിയെ ഞെട്ടിച്ച കുറ്റകൃത്യമാണിതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, സി.ടി. രവികുമാർ എന്നിവരാണ് രാജസ്ഥാൻ ഹൈക്കോടതിയുടെ 2015 മേയ് 29ലെ ഉത്തരവ് ശരിവച്ചത്.
പെൺകുഞ്ഞിന്റെ തല അടിച്ചുതകർത്തു. തലയോട്ടിക്ക് പൊട്ടലുണ്ടായി. നിരവധി പരുക്കുകൾ ഉണ്ടായിരുന്നുവെന്നും വിധിന്യായത്തിൽ പറയുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസായി ഈ കേസ് മാറിയിരിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. 2013 ജനുവരി 17നാണ് ഇയാൾ പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.
English Summary: SC confirms death penalty to man for rape & murder of a minor girl