കാമുകിയെയും സഹോദരനെയും ചുറ്റിക കൊണ്ട് അടിച്ചുകൊന്നു; റാഞ്ചിയിൽ യുവാവ് അറസ്റ്റിൽ
Mail This Article
റാഞ്ചി ∙ കാമുകിയെയും സഹോദരനെയും കൊലപ്പെടുത്തിയതിന് പത്തൊൻപതുകാരൻ അറസ്റ്റിൽ. ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലാണ് സംഭവം. ജൂൺ 18നാണ് കുറ്റകൃത്യം നടന്നത്. അർപിത് അർണവ് എന്നയാളാണ് കൊല ചെയ്‌തത്. പതിനേഴുകാരിയെയും പതിനാലുകാരൻ സഹോദരനെയും ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്.
പെൺകുട്ടിയുമായി പ്രതി ഇഷ്ടത്തിലായിരുന്നു. എന്നാൽ പെൺകുട്ടിയുടെ കുടുംബം ഇതിന് എതിരുനിന്നു. പുലർച്ചെ 3.30ന് പെൺകുട്ടിയുടെ വീട്ടിൽ അർപിത് പോയി. ഉറക്കമെണീറ്റ മാതാവ് പെൺകുട്ടിയെയും അർപിതിനെയും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു. മാതാവ് അർപിതിനെ അടിക്കാൻ തുടങ്ങി. കോപാകുലനായ അർപിത് തിരിച്ചാക്രമിച്ചു.
പെൺകുട്ടിയുടെ മാതാവിനെ കത്തി കൊണ്ട് മുറിവേൽപ്പിക്കാൻ ശ്രമിച്ചു. കത്തി ഒടിഞ്ഞുപോയതോടെ ചുറ്റിക ഉപയോഗിച്ച് കൊലപ്പെടുത്താൻ തുനിഞ്ഞു. നിലവിളി കേട്ട് ഓടിയെത്തിയെ സഹോദരനെ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി. തടയാൻ ചെന്ന കാമുകിയെയും ചുറ്റിക കൊണ്ട് അടിച്ചു കൊന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് മാതാവ്. സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ് ജോലി ചെയ്യുന്ന യുവാവ് വീട്ടുകാരുമായി അകന്നു കഴിയുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
English Summary: Teen Kills Girlfriend, Her Brother With Hammer In Jharkhand: Cops