സ്ഫോടക വസ്തു കൈമാറിയത് മറ്റൊരാള്‍; 36 മണിക്കൂറിന് ശേഷം നിര്‍ണായക കണ്ടെത്തല്‍
Mail This Article
തിരുവനന്തപുരം∙ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിനു നേരെ സ്ഫോടകവസ്തു എറിഞ്ഞ കേസിൽ അന്വേഷണം സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടയാളെ കേന്ദ്രീകരിച്ച്. ആക്രമിച്ചയാൾ ചുവന്ന സ്കൂട്ടറിലാണ് എത്തിയത്. പോസ്റ്റിട്ടയാൾക്കും ചുവന്ന സ്കൂട്ടർ ഉണ്ട്.
എകെജി സെന്ററിന്റെ ഗ്ലാസ് എറിഞ്ഞു പൊട്ടിക്കുമെന്നു സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടയാളെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ചോദ്യം ചെയ്തത്. തിരുവനന്തപുരം അന്തിയൂർക്കോണം സ്വദേശിയെയാണ് ചോദ്യം ചെയ്തത്.
ആക്രമിച്ചയാൾക്ക് മറ്റൊരാളുടെ സഹായം ലഭിച്ചെന്നു പൊലീസ് പറഞ്ഞു. സ്ഫോടകവസ്തു കൈമാറിയത് വഴിക്കുവച്ച് മറ്റൊരു സ്കൂട്ടറിലെത്തിയ ആളാണെന്നാണ് സംശയം. പിന്നീട് ഇയാൾ തിരിച്ചു പോയി. ആക്രമിച്ചയാൾ ആദ്യം സ്ഥലം നിരീക്ഷിച്ചു. പിന്നീട് വന്നാണ് സ്ഫോടകവസ്തു എറിഞ്ഞതെന്നും പൊലീസ് പറഞ്ഞു. സംഭവം നടന്ന്, 36 മണിക്കൂറിലധികം പിന്നിടുമ്പോഴാണ് പൊലീസിനു നിർണായക സൂചന ലഭിക്കുന്നത്.
English Summary: AKG Centre Attack: Police Probe