ADVERTISEMENT

തിരുവനന്തപുരം∙ നടിയെ ആക്രമിച്ച കേസില്‍ ആര്‍.ശ്രീലേഖയുടെ പരാമര്‍ശം ഉചിതമായില്ലെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ പി.സതീദേവി. വിരമിച്ച ശേഷമുള്ള പ്രതികരണം ദുരൂഹമാണ്. ഇത് പൊലീസ് അന്വേഷിക്കണം. ഇത്തരം വെളിപ്പെടുത്തലുകൾ ഉന്നതപദവികളിൽ ഇരുന്നവർക്ക് ഭൂഷണമല്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. 

അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ഇത്തരം വെളിപ്പെടുത്തലുകൾ ആരെയാണ് സഹായിക്കുകയെന്ന് ശ്രീലേഖ ആലോചിക്കട്ടെയെന്നും സതീദേവി കൂട്ടിച്ചേർത്തു.

നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറിഞ്ഞോ അറിയാതെയോ പ്രതിയാണെന്ന് കരുതുന്നില്ലെന്നും കേസില്‍ തെളിവുകൾ വ്യാജമായി കെട്ടിച്ചമച്ചതാണെന്നുമായിരുന്നു യൂട്യൂബ് ചാനലിലൂടെ മുൻ ജയിൽ ഡിജിപി ആർ. ശ്രീലേഖയുടെ വെളിപ്പെടുത്തൽ. സംഭവം വിവാദമായതോടെ ഈ യൂട്യൂബ് വിഡിയോ പരിശോധിക്കുമെന്നും പ്രാഥമിക അന്വേഷണത്തിന് ശേഷം കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

English Summary: R Sreelekha's comments on actress attack case is inappropriate: P Sathidevi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com