ഭാര്യയെ പാന്റ് ധരിപ്പിക്കുന്നതിന് പകരം പിണറായിക്ക് സാരിയും ബ്ലൗസും ഇട്ടൂടേ?: മുനീർ
Mail This Article
കോഴിക്കോട്∙ ലിംഗ സമത്വത്തിന്റെ പേരില്‍ കലാലയങ്ങളില്‍ സര്‍ക്കാര്‍ മതനിരാസം പ്രോഹത്സാഹിപ്പിക്കുന്നതായി എം.കെ.മുനീര്‍ എംഎല്‍എ. ജെന്‍ഡർ ന്യൂട്രാലിറ്റി എന്ന പേരില്‍ നടത്തുന്നത് സ്ത്രീകളോടുള്ള വിവേചനമാണ്. ആണുങ്ങളുടെ വസ്ത്രം സ്ത്രീകളെ കൊണ്ട് ധരിപ്പിച്ച് ആണ്‍കോയ്മ വളര്‍ത്തുന്നു.
ആണ്‍കുട്ടികള്‍ക്കെന്താ ചുരിദാര്‍ ചേരില്ലേ? യാത്രകളില്‍ ഭാര്യയെ കൊണ്ട് പാന്റ് ധരിപ്പിക്കുന്നതിന് പകരം പിണറായി വിജയനു സാരിയും ബ്ലൗസും ഇട്ടാല്‍ എന്താണ് കുഴപ്പമെന്നും മുനീര്‍ ചോദിച്ചു. കോഴിക്കോട് നടന്ന എംഎസ്എഫ് സംസ്ഥാന ക്യാംപിലാണ് മുനീറിന്റെ പ്രസ്താവന.
പുതിയ പാഠ്യപദ്ധതിയുടെ കരട് ചര്‍ച്ചയ്ക്കുവച്ചിരിക്കുകയാണ്. സ്ത്രീയ്ക്കും പുരുഷനും തുല്യത ഉണ്ടാകണമെന്നാണ് അതില്‍ പറയുന്നത്. ഇനിമുതല്‍ സ്ത്രീയ്ക്കും പുരുഷനും ഒരു ശുചിമുറി മാത്രമേ സ്‌കൂളുകളില്‍ ഉണ്ടാകൂ. മതമില്ലാത്ത ജീവന്‍ എന്നുപറഞ്ഞ് മതനിഷേധത്തെ കടത്തിയതുപോലെ ഇപ്പോള്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന പേരില്‍ വീണ്ടും മതനിഷേധത്തെ സ്‌കൂളുകളിലേക്ക് കൊണ്ടുവരാനുള്ള പാഠ്യപദ്ധതി തയാറായിക്കഴിഞ്ഞതായും മുനീർ പറഞ്ഞു.
English Summary: MK Muneer Slams CM Pinarayi Vijayan