വിമുക്ത ഭടനെ വെട്ടിക്കൊന്ന കേസ്: അച്ഛനും മകനും ഉൾപ്പെടെ 5 പേർ അറസ്റ്റിൽ
Mail This Article
×
തൊടുപുഴ ∙ കേരള –തമിഴ്നാട് അതിർത്തി പട്ടണമായ ബോഡിനായ്ക്കന്നൂരിൽ വിമുക്ത ഭടനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അച്ഛനും മകനും ഉൾപ്പെടെ 5 പേർ അറസ്റ്റിൽ. ബോഡിനായ്ക്കന്നൂർ സ്വദേശി മാരിമുത്തു(46), മകൻ മനോജ് കുമാർ (20), സുഹൃത്തുക്കളായ സുരേഷ് (45), മദൻകുമാർ (36), യുവരാജ് (19), മനോഹരൻ (47) എന്നിവരെയാണ് തേനി ജില്ലാക്കോടതിക്കു സമീപത്തുവച്ച് ബോഡിനായ്ക്കന്നൂർ പൊലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ശനിയാഴ്ചയാണ് പണമിടപാടുമായി ബന്ധപ്പെട്ട വാക്കുതർക്കത്തെ തുടർന്ന് ബോഡിനായ്ക്കന്നൂർ സ്വദേശി രാധാകൃഷ്ണനെ(71) ബോഡിനായ്ക്കന്നൂർ ഹെഡ് പോസ്റ്റ് ഓഫിസിനു സമീപംവച്ച് പ്രതികൾ വെട്ടിക്കൊലപ്പെടുത്തിയത്.
English Summary : Ex serviceman murder: Five persons arrested
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.