എസ്എഫ്ഐ നേതാവ് അർഷോയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി
Mail This Article
കൊച്ചി∙ പിജി പരീക്ഷ എഴുതാൻ ഇടക്കാല ജാമ്യം ലഭിച്ച എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.അർഷോയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി. അർഷോ രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയായതിനാൽ ജാമ്യം നൽകരുതെന്ന് ഹർജിക്കാരൻ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ.ഷാജഹാൻ കോടതിയിൽ വാദിച്ചു.
പൊലീസ് കമ്മിഷണർ ഉത്തരവിട്ടിട്ടു പോലും വധശ്രമക്കേസ് പ്രതിയെ അറസ്റ്റു ചെയ്യാൻ പൊലീസ് തയാറായിരുന്നില്ല. ജാമ്യ വ്യവസ്ഥ ലംഘിച്ചുകൊണ്ടു നിയമത്തെ വെല്ലുവിളിച്ചെന്നും ചൂണ്ടിക്കാട്ടി. ആക്രമണത്തിന് ഇരയായ വ്യക്തിയുമായി പ്രോസിക്യൂഷൻ സഹകരിക്കുന്നില്ലെന്നും പരാതിക്കാരൻ കോടതിയെ അറിയിച്ചു. ജാമ്യാപേക്ഷയിൽ വാദം പൂർത്തിയാക്കിയ കോടതി വിധി പറയാൻ മാറ്റുകയായിരുന്നു.
English Summary : Kerala High Court Reserves Order In Bail Plea Moved By SFI Leader Who Violated Earlier Bail Conditions