ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്ഥാനചലനം; ഗോപേഷ് അഗർവാൾ ഇന്റലിജൻസ് ഐജി
Mail This Article
തിരുവനന്തപുരം ∙ ക്രൈം ബ്രാഞ്ച് ഐജി (എറണാകുളം) ഗോപേഷ് അഗർവാളിനെ ഇന്റലിജൻസ് ഐജിയായും തീരദേശ പൊലീസ് ഐജി പി.വിജയനെ കേരള ബുക്ക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി എംഡിയായും നിയമിച്ചു. കെബിപിഎസ് എംഡിയായിരുന്ന സൂര്യ തങ്കപ്പൻ ഡെപ്യൂട്ടേഷൻ അവസാനിച്ച് ഒഡീഷ കേഡറിലേക്കു മാറുന്ന സാഹചര്യത്തിലാണു പി.വിജയന്റെ നിയമനം.
കെബിപിഎസ് എംഡി സ്ഥാനം പൊലീസ് ആസ്ഥാനത്തെ ഐജിയുടെ പദവിക്കു തുല്യമാക്കി. ഇന്റലിജൻസ് ഐജി ആയിരുന്ന കെ.സേതുരാമനെ ട്രെയിനിങ് ഐജിയാക്കി മാറ്റി നിയമിച്ചു. തീരദേശ പൊലീസിന്റെ അധിക ചുമതലയുമുണ്ട്. ക്രൈംബ്രാഞ്ച് ഡിഐജി എസ്.ശ്യാംസുന്ദറിനെ സെക്യൂരിറ്റി വിഭാഗം ഡിഐജിയാക്കി. ഒരു വർഷത്തേക്ക് എക്സ് കേഡർ തസ്തിക സൃഷ്ടിച്ചാണു ശ്യാംസുന്ദറിന്റെ നിയമനം. കെഎപി രണ്ടാം ബറ്റാലിയൻ കമൻഡാന്റ് നവനീത് ശർമയെ പൊലീസ് ആസ്ഥാനത്തെ എസ്പിയായും നിയമിച്ചു.
English Summary: IPS officers transfer Kerala