ADVERTISEMENT

പാലക്കാട്∙ സ്വന്തം പാർട്ടിക്കാരനെ കൊലപ്പെടുത്തിയതിൽനിന്നു രക്ഷപ്പെടാനാണു ഷാജഹാൻ വധത്തിൽ ആർഎസ്എസിനു പങ്കെന്നു സിപിഎം വ്യാജ പ്രചരണം നടത്തുന്നതെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ. അർജുൻ ആയങ്കി ഉൾപ്പെടെയുള്ള സിപിഎം ക്രിമിനലുകളുമായി ഷാജഹാന്റെ കൊലയാളികൾക്ക് അടുത്ത ബന്ധമുണ്ട്. സിപിഎം വിട്ട് ബിജെപിയിൽ ചേർന്നവരാണു കൊലയ്ക്കു പിന്നിലെന്ന ആരോപണം കഴമ്പില്ലാത്തതാണെന്നും ഈ കൊലപാതകത്തിൽ ബിജെപി പ്രവർത്തകർ ആരും പ്രതിയാകില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

കൊലപാതകത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന സിപിഎം സംസ്ഥാന ഘടകത്തിന്റെ നിലപാട് തള്ളി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി രംഗത്തെത്തിയിരുന്നു. ഷാജഹാനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് ആണെന്ന നിഗമനത്തിലെത്താൻ സമയമായിട്ടില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതേ നിലപാടാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സ്വീകരിച്ചത്. കൊലപാതകമുണ്ടായാല്‍ ഉടന്‍തന്നെ ആരോപണമുന്നയിക്കുന്നതു ശരിയല്ല. സമാധാനം തകര്‍ക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടോയെന്ന് പൊലീസ് കണ്ടുപിടിക്കട്ടെ. നിയമസഭയിലുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കൊലപാതകങ്ങളെ തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും കാനം ചൂണ്ടിക്കാട്ടിയിരുന്നു. 

എല്ലാം ബിജെപിയുടെ തലയിൽ ഇടണോയെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരനും ചോദിച്ചിരുന്നു. സിപിഎമ്മിനെതിരെ പറയുന്നതു പാർട്ടി അംഗങ്ങളാണെന്നും സിപിഎമ്മിന്റെ അതിക്രമങ്ങൾക്ക് പൊലീസ് കൂട്ടുനിൽക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

English Summary: Palakkad Shajahan murder: BJP slams CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com