ഇടുക്കിയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസ്: രണ്ടാനച്ഛന് 30 വർഷം തടവ്

munsif-court-idukki
ഇടുക്കി അതിവേഗ കോടതി
SHARE

തൊടുപുഴ∙ ഇടുക്കിയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 30 വർഷം തടവ്. ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു.  അമ്മ കൂറുമാറിയ കേസിൽ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിധി. ഇടുക്കി അതിവേഗ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കുട്ടിയുടെ സഹോദരിയും പ്രോസിക്യൂഷന് അനുകൂല മൊഴി നൽകി. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി കുട്ടിയുടെ പുനരധിവാസത്തിനായി ഒരു ലക്ഷം രൂപ നൽകണമെന്നും വിധിയുണ്ട്.

2018ലാണ് കേസിനാസ്പദമായ സംഭവം. അമ്മയില്ലാത്ത സമയത്ത് വീട്ടിൽ വച്ച് പ്രതി കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. മറയൂർ പൊലീസ് ആണ് കേസ് റജിസ്റ്റർ ചെയ്തത്. കുട്ടി ഇപ്പോഴും സിഡബ്ല്യുസിയുടെ സംരക്ഷണത്തിൽ കഴിയുകയാണ്.

English Summary: Thirty years imprisonment for step father who raped daughter in idukki

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

കല്യാണ തേൻനിലാ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}