നന്ദുവിന്റേത് കൊലപാതകം; പിന്നിൽ ഡിവൈഎഫ്‌ഐയും ലഹരി മാഫിയയും: വി.ഡി.സതീശന്‍
Mail This Article
തിരുവനന്തപുരം∙ ആലപ്പുഴ പുന്നപ്ര സ്വദേശി ശ്രീരാജിന്റെ (നന്ദു–20) മരണം കൊലപാതകമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഡിവൈഎഫ്‌ഐയും ലഹരി മാഫിയയുമാണ് ഇതിനു പിന്നില്‍. പൊലീസ് നിഷ്ക്രിയമാണെന്നും വിഷയം മുഖ്യമന്ത്രി പിണറായി വിജയന്റെയും ഡിജിപി അനിൽ കാന്തിന്റെയും ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച രാത്രിയാണ് നന്ദു ട്രെയിൻ തട്ടി മരിച്ചത്. ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചതിനു പിന്നാലെയാണ് നന്ദു മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഫൈസൽ, മുന്ന എന്നീ ഡിവൈഎഫ്ഐ പ്രവർത്തകര്‍ ശ്രീരാജിനെ മർദിച്ചിരുന്നെന്ന് ശ്രീരാജിന്റെ പിതൃസഹോദരന്റെ മകൻ സജു പുന്നപ്ര പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. ഞായറാഴ്ച രാത്രി ട്രെയിൻ തട്ടി മരിക്കുന്നതിനു തൊട്ടുമുൻപ് ശ്രീരാജ് ബന്ധുവുമായി ഫോണില്‍ സംസാരിച്ചപ്പോൾ ഫൈസലും മുന്നയും മർദിച്ചതായി പറയുന്നുണ്ട്.
English Summary: VD Satheesan on Alappuzha Nandhu Death Case