ADVERTISEMENT

 

 

 

 

 

തിരുവനന്തപുരം∙ ആലപ്പുഴ പുന്നപ്ര സ്വദേശി ശ്രീരാജിന്റെ (നന്ദു–20) മരണം കൊലപാതകമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഡി‌വൈഎഫ്‌ഐയും ലഹരി മാഫിയയുമാണ് ഇതിനു പിന്നില്‍. പൊലീസ് നിഷ്ക്രിയമാണെന്നും വിഷയം മുഖ്യമന്ത്രി പിണറായി വിജയന്റെയും ഡിജിപി അനിൽ കാന്തിന്റെയും ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

 

ഞായറാഴ്ച രാത്രിയാണ് നന്ദു ട്രെയിൻ തട്ടി മരിച്ചത്. ഡിവൈഎഫ്ഐ പ്രവർത്തകർ‍ മർദിച്ചതിനു പിന്നാലെയാണ് നന്ദു മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഫൈസൽ, മുന്ന എന്നീ ഡിവൈഎഫ്ഐ പ്രവർത്തകര്‍ ശ്രീരാജിനെ മർദിച്ചിരുന്നെന്ന് ശ്രീരാജിന്റെ പിതൃസഹോദരന്റെ മകൻ സജു പുന്നപ്ര പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. ഞായറാഴ്ച രാത്രി ട്രെയിൻ തട്ടി മരിക്കുന്നതിനു തൊട്ടുമുൻപ് ശ്രീരാജ് ബന്ധുവുമായി ഫോണില്‍ സംസാരിച്ചപ്പോൾ ഫൈസലും മുന്നയും മർദിച്ചതായി പറയുന്നുണ്ട്.

 

English Summary: VD Satheesan on Alappuzha Nandhu Death Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com