ADVERTISEMENT

തിരുവനന്തപുരം∙ സർക്കാർ അഭിഭാഷകരുടെ നീണ്ടനിര ഉണ്ടെങ്കിലും കോടികൾ മുടക്കി കേസ് വാദിക്കാൻ ആളെയിറക്കി സംസ്ഥാന സർക്കാർ. രണ്ടാം പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തി ഒരു വർഷത്തിനുള്ളിൽ ഒന്നേകാൽ കോടി രൂപ വക്കീൽ ഫീസിനത്തിൽ ചെലവാക്കിയെന്ന വിവരാവകാശ രേഖ പുറത്തുവന്നു. നിയമസഭാ കയ്യാങ്കളി കേസിൽ പതിനാറര ലക്ഷമാണു ചെലവ്.

സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിനായി കേസ് വാദിക്കാൻ 3 അഭിഭാഷകർ, ഹൈക്കോടതിയിൽ 138 പേർ. എങ്കിലും സർക്കാരിനു താൽപര്യമുള്ള കേസ് വാദിക്കണമെങ്കിൽ അഭിഭാഷകർ പുറത്തുനിന്നു തന്നെ വരണം. അഡ്വക്കറ്റ് ജനറലും(എജി), ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമടക്കം സർക്കാർ അഭിഭാഷകർക്കായി പ്രതിമാസം ഒരു കോടി 55 ലക്ഷം രൂപയാണ് ഖജനാവിൽനിന്നു ശമ്പളമായി ചെലവാക്കുന്നത്.

എന്നിട്ടും പുറമേ നിന്ന് അഭിഭാഷകരെ കൊണ്ടുവന്ന വകയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ചെലവാക്കിയത് ഒരു കോടി 23 ലക്ഷം രൂപ. കഴിഞ്ഞ ഒരു വർഷത്തിനിടെ ഓരോന്നിലും ഒരു ലക്ഷം രൂപയിൽ അധികം ഫീസ് നൽകി 56 കേസുകളിലാണു പുറത്തുനിന്ന് അഭിഭാഷകരെ കൊണ്ടുവന്നത്. നിയമസഭ കയ്യാങ്കളി കേസിൽ രഞ്ജിത് കുമാറിന് 16.5 ലക്ഷം രൂപ നൽകിയതാണ് ഇതിൽ ഏറ്റവും ഉയർന്ന തുക. കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് പുറത്തുനിന്നുള്ള അഭിഭാഷകർക്കായി 17.83 കോടി രൂപയാണ് ചെലവാക്കിയത്.

English Summary: Kerala govt spends big to hire lawyers from outside

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com