ADVERTISEMENT

ചണ്ഡിഗഡ് ∙ പഞ്ചാബിൽ ബലാത്സംഗശ്രമം ചെറുത്ത ബാസ്‌കറ്റ് ബോള്‍ താരത്തെ സ്റ്റേ‌ഡിയത്തിന്റെ മുകളിൽനിന്ന് തള്ളിയിട്ട് കൊല്ലാൻ ശ്രമം. മോഗ ജില്ലയിലെ ഗോധേവാല സ്‌റ്റേഡിയത്തിൽ ഓഗസ്‌റ്റ് 17നായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ 18 വയസ്സുകാരിയായ കായിക താരം ലുധിയാനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

മൂന്നു യുവാക്കൾ ചേർന്നാണ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്നും ബലാത്സംഗശ്രമം ചെറുത്തതോടെ പ്രകോപിതരായ യുവാക്കൾ യുവതിയെ തള്ളിയിട്ട് കൊല്ലാൻ ശ്രമിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. 

പെൺകുട്ടിയുടെ സുഹൃത്തായ ജതിൻ കാണ്ഡയും  മറ്റ് രണ്ട് പേരും പരിശീലനത്തിനെന്ന പേരിൽ പെൺകുട്ടിയെ സ്റ്റേഡിയത്തിലേക്കു വിളിച്ചു വരുത്തുകയായിരുന്നുവെന്ന് അതിജീവിതയുടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നു. പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കിയതായും വധശ്രമത്തിനും ബലാത്സംഗത്തിനും കേസെടുത്തതായും പൊലീസ് വ്യക്തമാക്കി.

English Summary: Punjab girl pushed off from roof for resisting rape, 3 accused absconding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com