അയൽവാസിയെ കുത്തിക്കൊന്നതിനു ജീവപര്യന്തം; പരോളിലിറങ്ങി ചാരായം വാറ്റ്: ഒടുവിൽ പിടിയിൽ

SHARE

കൊല്ലം∙ കൊലക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതി പരോളിലിറങ്ങി ചാരായം വാറ്റി. കൊല്ലം ചടയമംഗലം പൊലീസാണ് വാറ്റു കേന്ദ്രം കണ്ടെത്തിയത്. പോരേടം സ്വദേശി നിസാമിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. നിസാം ഓണക്കച്ചവടത്തിന് വേണ്ടിയാണ് ചാരായം വാറ്റിയത്. സുഹൃത്ത് ചടയമംഗലം സ്വദേശി രതീഷ്കുമാറും ഒപ്പം ചേര്‍ന്നു. കഴിഞ്ഞദിവസം ചടയമംഗലം പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കലയത്തെ രതീഷ്കുമാറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് എട്ടു ലീറ്റര്‍ ചാരായവും കോടയും വാറ്റ് ഉപകരണങ്ങളും കണ്ടെത്തിയത്. 

2002 ൽ നിസ്സാം പാങ്ങോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുമ്പോള്‍ അയൽവാസിയെ കുത്തി കൊലപ്പെടുത്തിയിരുന്നു. കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരുന്നതിനിടയിലാണ് പരോളിലിറങ്ങിയത്. ഒരു ലീറ്റര്‍ വാറ്റുചാരായത്തിനു രണ്ടായിരം രൂപയാണ് പ്രതികള്‍ വിലയിട്ടിരുന്നത്. പ്രതികളെ റിമാൻഡ് ചെയ്തു.

English Summary: Murder convict in parole arrested for brewing arrack 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

കല്യാണ തേൻനിലാ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}