അഫ്ഗാനിസ്ഥാനില്‍ പള്ളിയില്‍ വന്‍ സ്ഫോടനം; ഇമാം അടക്കം 18 പേർ കൊല്ലപ്പെട്ടു
Mail This Article
×
കാബൂൾ∙ അഫ്ഗാനിസ്ഥാനില്‍ പള്ളിയില്‍ വന്‍ സ്ഫോടനം. ഹെറാത് പ്രവിശ്യയിലെ ഗസർഗാഹ് പള്ളിയിലാണ് സ്ഫോടനമുണ്ടായത്. ഇമാം മുജിബ് ഉർ റഹ്മാൻ അൻസാരി അടക്കം 18 പേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. 23 പേർക്ക് പരുക്കേറ്റു.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. പടിഞ്ഞാറന്‍ അഫ്ഗാനിലെ വലിയ പള്ളികളില്‍ ഒന്നാണിത്. ഓഗസ്റ്റ് 17ന് കാബൂളിലും സമാനമായ സ്ഫോടനം ഉണ്ടായിരുന്നു. ഇതിൽ ഇമാം റഹിമുള്ള ഹഖാനി ഉൾപ്പെടെ 21 പേരാണ് കൊല്ലപ്പെട്ടത്.
English Summary: 18 Killed, Including Top Cleric, After Huge Blast At Mosque In Afghanistan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.