ബൈക്കും മൊബൈലും മോഷ്ടിച്ചു; ആലുവയിൽ രണ്ടുപേർ പിടിയിൽ
Mail This Article
×
കൊച്ചി∙ ആലുവയിൽ രണ്ടു മോഷ്ടാക്കൾ പിടിയിൽ. എരുമത്തല പുഷ്പനഗർ കുന്നത്ത് വീട്ടിൽ രഞ്ജിഷ് രാജു (24), കുട്ടമശേരി വെളിയത്ത് പാരപ്പിള്ളി ജയൻ (42) എന്നിവരെയാണ് ആലുവ പൊലീസ് പിടികൂടിയത്. റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കാണ് രഞ്ജിഷ് മോഷ്ടിച്ചത്. നമ്പർ പ്ലേറ്റുകൾ ഇളക്കി മാറ്റിയ നിലയിൽ ബൈക്ക് ഇയാളിൽനിന്ന് കണ്ടെടുത്തു. പാലക്കാട് സ്വദേശിയുടെ ബൈക്കാണ് മോഷ്ടിച്ചത്.
ആലുവയിലെ സ്വകാര്യ ബസ് സ്റ്റാന്റിന് സമീപത്തുള്ള കടയിൽനിന്നും മൊബൈൽ മോഷ്ടിച്ചതിനാണ് ജയനെ അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ എൽ.അനിൽകുമാർ, എഎസ്ഐമാരായ ജി.എസ്.അരുൺ, എ.എം.ഷാഹി, സന്തോഷ് കുമാർ, സിപിഒമാരായ കെ.എം.ഷിഹാബ്, മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
English Summary: Two Arrested at Aluva in Theft Case
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.