ADVERTISEMENT

കൊച്ചി∙ സസ്പെൻഷന്‍ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും നയതന്ത്ര സ്വർണക്കടത്തുകേസിലെ പ്രതിയുമായ എം.ശിവശങ്കർ കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചു. കേസുമായി ബന്ധപ്പെട്ടു തന്നെ സസ്പെന്‍ഡ് ചെയ്ത നടപടി റദ്ദാക്കണമെന്നാണ് ആവശ്യം. ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. തന്റെ വാദം കേട്ടില്ല. സസ്പെൻഷൻ കാലം സർവീസ് കാലയളവായി കണക്കാക്കണമെന്നും ശിവശങ്കർ ആവശ്യപ്പെടുന്നു. 

2020 ജൂലൈ 17 മുതൽ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌ത ഉത്തരവ് ചട്ടവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്. 2020 ജൂലൈ 7ന് അവധിക്ക് അപേക്ഷിച്ചതാണെന്നും ഒരു വർഷത്തേക്ക് അവധിയിൽ പോകാൻ സർക്കാർ അനുവദിച്ചതാണെന്നും ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ അവധി റദ്ദാക്കി സര്‍ക്കാര്‍ തന്നെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നെന്നാണ് ശിവശങ്കറിന്റെ വാദം. 

നേരത്തേ അനുവദിച്ച അവധി റദ്ദാക്കിയതും സസ്‌പെൻഡ് ചെയ്യാനുള്ള തീരുമാനവും ബാഹ്യമായ ഇടപെടലിനെ തുടർന്നും രാഷ്ട്രീയ കാരണങ്ങളാലുമാണ്. മാധ്യമങ്ങളുടെ കോലാഹലങ്ങൾ തൃപ്തിപ്പെടുത്താൻ നിരപരാധിയായ തന്നെ സസ്‌പെൻഡ് ചെയ്യാന്‍ സർക്കാര്‍ നിർബന്ധിതമാകുകയായിരുന്നു എന്നും ശിവശങ്കർ പറയുന്നു.

English Summary: M Sivasankar moves to Central Administrative Tribunal seeking to quash suspension order

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com