ADVERTISEMENT

ശ്രീനഗർ∙ ജമ്മു കശ്മീരിൽ ഭീകരർക്ക് ശക്തമായ തിരിച്ചടി നൽകി സൈന്യവും പൊലീസും. ശ്രീനഗറിൽ മൂന്ന് ലഷ്കറെ തയിബ ഭീകരർ അറസ്റ്റിൽ. റൈഫിളുകളും പിസ്റ്റളുകളും അടക്കമുള്ള ആയുധങ്ങൾ കണ്ടെടുത്തു. ഭീകരരെ ചോദ്യം ചെയ്യുകയാണ്. 

അനന്ത്‌നാഗിലെ ചെക്കി ഡൂഡൂ മേഖലയിൽ സൈന്യവും ഭീകരരും ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ, പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന ലഷ്കറെ ഭീകരൻ സജ്ജാദ് തന്ത്ര കൊല്ലപ്പെട്ടു. നവംബർ 13ന് രഖ്‌മോമെനിൽ തൊഴിലാളികളെ ആക്രമിച്ച ‘ഹൈബ്രിഡ്’ ഭീകരനായിരുന്നു സജ്ജാദ് തന്ത്രയെന്ന് കശ്മീർ സോൺ പൊലീസ് അറിയിച്ചു. 

സജ്ജാദിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഛോട്ടാ പ്രസാദ് എന്ന തൊഴിലാളി ചികിത്സയ്ക്കിടെ മരണപ്പെട്ടിരുന്നു. ഇയാൾ നൽകിയ വിവരം അനുസരിച്ച് നടത്തിയ തിരച്ചിലിൽ പിസ്റ്റൾ, ഭീകരർ ഉപയോഗിച്ച വാഹനം എന്നിവ കണ്ടെത്തി. സംഭവത്തിൽ കൂടുതൽ ഭീകരരെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

തെളിവുകളൊന്നും അവശേഷിപ്പിക്കാതെ ഭീകരപ്രവർത്തനം നടത്തുകയും ജനങ്ങൾക്കിടയിൽ സാധാരണ ജീവിതം തുടരുകയും ചെയ്യുന്നവരെയാണ് ‘ഹൈബ്രിഡ് ഭീകരർ’ എന്നു വിളിക്കുന്നത്. 

English Summary: Jammu and Kashmir: 3 terrorists arrested in Srinagar, arms and ammunitions recovered

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com