ADVERTISEMENT

പട്ന∙ ബിഹാറിൽ അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്തയാൾക്ക് ശിക്ഷ വെറും അഞ്ചു സിറ്റ് അപ്പുകൾ. ജനങ്ങൾക്കു മുന്നിൽ പ്രതി സിറ്റ് അപ്പ് ചെയ്യുന്നതിന്റെ വിഡിയോ പുറത്തുവന്നു. ബിഹാറിലെ നവാഡ് ജില്ലയിലാണ് സംഭവം. 

മിഠായി വാങ്ങിത്തരാമെന്ന് വാദ്ഗാനം ചെയ്ത് ഇയാൾ കുട്ടിയെ ഫാമിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇയാളെ നാട്ടുകാർ പിടികൂടുകയും പഞ്ചായത്തു കൂടി ശിക്ഷ വിധിക്കുകയുമായിരുന്നു. ബലാത്സംഗത്തിൽ ഇയാൾ കുറ്റക്കാരനല്ലെന്നു വിധിച്ച പഞ്ചായത്ത് കൂട്ടം കുട്ടിയെ ആളോഴിഞ്ഞ സ്ഥലത്തേക്കു കൂട്ടിക്കൊണ്ടു പോയതിനു മാത്രമാണ് ശിക്ഷ നൽകിയത്. 

വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ഇതിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ഇവിടെ പൊലീസും നിയമവും ഇല്ലേയെന്നും പ്രാചീന രീതിയിലാണോ ശിക്ഷാ വിധികൾ ഇപ്പോഴും നടക്കുന്നതെന്നുമടക്കമുള്ള പ്രതിഷേധങ്ങളാണ് ഉയരുന്നത്. സംഭവത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും ഉപമുഖ്യമന്ത്രി തേജസ്വി യാദവും മറുപടി പറയണമെന്നും സമൂഹമാധ്യമത്തിലൂടെ ആളുകൾ ആവശ്യപ്പെട്ടു. അതേസമയം സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടതായി പൊലീസ് അറിയിച്ചു. 

English Summary: 5 Sit-Ups Is Punishment For Raping Girl, 5, In Bihar Village

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com