ADVERTISEMENT

കൊച്ചി∙ മികച്ച ഫൊട്ടോഗ്രാഫർക്കുള്ള ലീലാമേനോൻ പുരസ്‌കാരം ജോസ്കുട്ടി പനയ്ക്കലിന് (മലയാള മനോരമ). ‘ഞങ്ങളുണ്ട് ഒപ്പം’ എന്ന ചിത്രത്തിനാണ് പുരസ്കാരം. കെ.ഉണ്ണികൃഷ്ണനാണ് മികച്ച റിപ്പോർട്ടർക്കുള്ള പുരസ്‌കാരം (മാതൃഭൂമി ദിനപത്രം). ‘ശബരിപാത വരില്ലേ... വരുമോ?’ എന്ന ലേഖന പരമ്പരയ്ക്കാണ് പുരസ്‌കാരം. മികച്ച ചാനൽ റിപ്പോർട്ടറായി ആൻസി അന്നയെ തിരഞ്ഞെടുത്തു (ന്യൂസ്‌ 24 – അകം പൊള്ളുന്ന അട്ടപ്പാടി).

പി.സുജാതൻ, ടി.അരുൺകുമാർ, ടി.സതീശൻ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര നിർണയം നടത്തിയത്. സാമൂഹ്യ പ്രതിബദ്ധതയുള്ള ഫീച്ചറുകൾ, ചിത്രങ്ങൾ എന്നിവയാണ് അവാർഡിനു പരിഗണിച്ചത്. ഡിസംബർ 12നു രാവിലെ 11ന് രാജ്യാന്തര പുസ്തകോത്സവത്തിൽ വച്ചു പുരസ്കാരങ്ങൾ വിതരണം ചെയ്യും. 5001 രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം.

English Summary: Josekutty Panackal wins Leela Menon Award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com