ADVERTISEMENT

ചെന്നൈ∙ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് തമിഴ്നാട്ടിൽ കർഷകൻ തീകൊളുത്തി മരിച്ചു. സേലം പിഎൻ പട്ടി സ്വദേശിയായ തങ്കവേൽ (85) ആണ് മരിച്ചത്. തലൈയൂരിലെ ഡിഎംകെ പാർട്ടി ഓഫിസിനു മുൻപിൽ വച്ചായിരുന്നു ആത്മഹത്യ.

ശനിയാഴ്ച രാവിലെ 11ഓടെയായിരുന്നു സംഭവം. പാഠ്യപദ്ധതിയിൽ ഹിന്ദി കൊണ്ടുവരാനുള്ള കേന്ദ്രത്തിന്റെ നീക്കങ്ങള്‍ അദ്ദേഹത്തെ മാനസികമായി തളർത്തിയിരുന്നു. തീകൊളുത്തുന്നതിനു മുൻപായി അദ്ദേഹം ഹിന്ദി ഭാഷയ്ക്കെതിരെ പോസ്റ്റർ തയാറാക്കിയിരുന്നു. ‘മോദി സർക്കാരേ, കേന്ദ്രസർക്കാരേ...ഹിന്ദി വേണ്ട, മാതൃഭാഷ തമിഴ് ഉള്ളപ്പോൾ ഹിന്ദി കോമാളി ഭാഷയാണ്. ഇത് വിദ്യാർഥികളുടെ ജീവിതത്തെ ബാധിക്കും. ഹിന്ദിയെ അകറ്റൂ...’– എന്നാണ് തങ്കവേൽ പോസ്റ്ററിൽ കുറിച്ചത്. 

തുടർന്ന് ദേഹത്ത് പൊട്രോളിച്ച് തീകൊളുത്തുകയായിരുന്നു. ഡിഎംകെയുടെ മുൻ കർഷ സംഘടനാ നേതാവായിരുന്നു അദ്ദേഹം. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉൾപ്പെടെയുള്ളവർ അനുശോചനം രേഖപ്പെടുത്തി.

English Summary: Protesting hindi imposition; 85 year old farmer sets himself on fire outside DMK office

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com