ADVERTISEMENT

തിരുവനന്തപുരം∙ സാങ്കേതിക സർവകലാശാല (കെടിയു) വൈസ് ചാൻസലറുടെ ചുമതല സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടറായ ഡോ.സിസ തോമസിനു നൽകിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ഹൈക്കോടതി ശരിവച്ചത് സര്‍ക്കാരിനേറ്റ വന്‍തിരിച്ചടിയായി. സര്‍വകലാശാലാ നിയമനങ്ങളുമായി ബന്ധപ്പെട്ട് കോടതിയിൽനിന്നു അടിക്കടി ഉണ്ടാകുന്ന പ്രതികൂല വിധികള്‍ വിശദീകരിക്കാന്‍ സര്‍ക്കാര്‍ പാടുപെടും. എന്നാൽ ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടുകള്‍ ഉറപ്പിക്കുന്നതാണ് ഹൈക്കോടതിയുടെ വിധിയും പരാമര്‍ശങ്ങളും.

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിനെ കണ്ണൂർ സർവകലാശാലയിലെ അസോഷ്യേറ്റ് പ്രഫസറായി നിയമിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയിൽനിന്ന് ഉണ്ടായ തിരിച്ചടിക്കു പിന്നാലെയാണ്, സിസ തോമസുമായി ബന്ധപ്പെട്ട കേസിലും സർക്കാരിനു തിരിച്ചടിയേറ്റത്. എന്നാൽ, യുജിസി ചട്ടങ്ങൾ പാലിച്ചുകൊണ്ടുമാത്രമേ സർവകലാശാലകളിലെ നിയമനങ്ങൾ പാടുള്ളൂവെന്ന ഗവർണറുടെ നിലപാടിനു ലഭിച്ച അംഗീകാരമാണ് ഹൈക്കോടതിയുടെ ഉത്തരവ്.

അതേസമയം, സിസ തോമസിനു വിസിയായി താൽക്കാലിക ചുമതല നൽകിയതിനെ സർക്കാർ എതിർക്കേണ്ടിയിരുന്നോ എന്ന ചോദ്യവും ഉയരുന്നു. സർക്കാർ നിയമവിരുദ്ധമായി പ്രവർത്തിക്കുന്നുവെന്ന ഗവർണറുടെ വാദത്തിന് കൂടുതൽ ഊന്നൽ നൽകുന്നതാണ് ഹൈക്കോടതിയുടെ ഉത്തരവ്.

English Summary: Another setback for Kerala Government from High Court 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com