ADVERTISEMENT

കാസർകോട്∙ വിഴിഞ്ഞത്തെ സമരം കലാപശ്രമമെന്ന് ആവര്‍ത്തിച്ച് മന്ത്രി വി.ശിവന്‍കുട്ടി. സമരക്കാർ തന്നെ രണ്ടു ചേരിയായി മാറിയിരിക്കുകയാണ്. പാവപ്പെട്ട മല്‍സ്യത്തൊഴിലാളികളെ പുരോഹിതര്‍ പല കാരണങ്ങള്‍ പറഞ്ഞ് സമരത്തിനു നിര്‍ബന്ധിക്കുന്നു. കേസ് വന്നാല്‍ ബുദ്ധിമുട്ടുന്നത് മല്‍സ്യത്തൊഴിലാളികളാണ്. കേസ് നടത്താന്‍ പുരോഹിതര്‍ ഉണ്ടാകുമോ എന്നും മന്ത്രി ചോദിച്ചു. 

ഭീകരവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ കഴിയുന്ന ശക്തികൾ അവരെ നയിച്ചുകൊണ്ടു പോകുകയാണ്. സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കാന്‍ പുറത്തുനിന്നുള്ള ചില ഏജന്‍സികള്‍ സഹായിക്കുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും വി.ശിവന്‍കുട്ടി കാസര്‍കോട് പറഞ്ഞു. 

English Summary: Minister V Sivankutty against Vizhinjam port protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com