ഉദയനിധിയുടെ വരവിനു പിന്നിൽ ദുർഗയുടെ വാശി; തമിഴകത്തിനി സ്റ്റാലിന്റെ പുതിയ മുഖം
Mail This Article
തമിഴ്നാട്ടിൽ സ്റ്റാലിൻ രണ്ടാമനായി ഉദയനിധി ഉദിച്ചുയർന്നതോടെ തമിഴക രാഷ്ട്രീയത്തിൽ അടുത്ത തലമുറയും ചുവടുറപ്പിക്കുകയാണ്. കുടുംബ വാഴ്ചയെന്നൊക്കെ എതിർകക്ഷികൾ ആക്ഷേപിക്കുമെങ്കിലും കോട്ട ഇതുവരെയും ഉലഞ്ഞിട്ടില്ല. ഏതാണ്ട് അര നൂറ്റാണ്ടുകാലം ഒറ്റ വ്യക്തിയാണു ഡിഎംകെയുടെ അധ്യക്ഷ പദവിയിലിരുന്നത്–മുത്തുവേൽ കരുണാനിധിയെന്ന എം. കരുണാനിധി. അദ്ദേഹത്തിന്റെ മരണ ശേഷം മകന്‍ സ്റ്റാലിനിലൂടെ കുടുംബ പാരമ്പര്യം തുടർന്നു. ഇപ്പോഴിതാ മകന്റെ മകനും. തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഉദിച്ചുയരാനൊരുങ്ങുകയാണ് ഉദയനിധി സ്റ്റാലിൻ. പിതാവ് നേതൃത്വം നൽകുന്ന മന്ത്രിസഭയിലേക്ക് ഡിസംബർ 14ന് ഉദയനിധിയും സത്യപ്രതിജ്ഞ ചെയ്ത് എത്തുമ്പോൾ ഡിഎംകെ ലക്ഷ്യമിടുന്നത് എന്താണ്? മന്ത്രിസ്ഥാനത്തേക്കുള്ള ഉദയനിധിയുടെ വരവ് വൈകിയോ? എന്തെല്ലാം വെല്ലുവിളികളാണ് ഡിഎംകെയിലെ പുതുതലമുറക്കാരനു മുന്നിലുള്ളത്? സ്റ്റാലിന്റെ പിൻഗാമിയാവുകയാണോ ഉദയനിധിയുടെ ലക്ഷ്യം? വിശദമായി പരിശോധിക്കാം.