ADVERTISEMENT

ന്യൂഡൽഹി∙ ചൈനയുമായുള്ള അതിർത്തി സംഘർഷം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയാറാകാത്തതിനെതിരെ ശശി തരൂർ എംപി. 1962ലെ യുദ്ധസമയത്തുപോലും വിഷയം ചർച്ച ചെയ്യാൻ അന്നത്തെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു തയാറായെന്നും തരൂർ പറഞ്ഞു. വിഷയം ചർച്ച ചെയ്യണമെന്ന് തരൂർ ആവശ്യപ്പെട്ടു. 

‘‘1962ൽ ഇന്ത്യ–ചൈന യുദ്ധമുണ്ടായ സമയത്തുപോലും പാർലമെന്റിൽ ചർച്ച ചെയ്യാൻ അന്നത്തെ പ്രധാനമന്ത്രി ജവാഹർ ലാൽ നെഹ്റു തയാറായി. എല്ലാവരേയും കേൾക്കാൻ അദ്ദേഹം തയാറായിരുന്നു. നൂറോളം എംപിമാരാണ് അന്ന് ആ വിഷയവുമായി ബന്ധപ്പെട്ട് ചർച്ചയിൽ പങ്കെടുത്തത്. ജനാധിപത്യത്തിൽ ഇത്തരം കാര്യങ്ങൾ സംഭവിക്കണം. നമ്മുടെ രാജ്യത്തിന് പാർലമെന്റിൽ വിശ്വാസ്യത വേണമെന്ന കാര്യം മറക്കരുത്. രാജ്യസുരക്ഷയുടെ കാര്യമാണെങ്കിൽ പോലും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. 2017 മുതൽ അതിർത്തിയിൽ ചൈന പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. 2017ൽ ദോക്‌ലാമിലുണ്ടായ പ്രശ്നങ്ങൾ ഇപ്പോളും തുടരുകയാണ്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ പ്രസ്താവന തൃപ്തികരമല്ല. വ്യക്തതയില്ലാത്ത വെറുമൊരു പ്രസ്താവന മാത്രമാണത്. ചോദ്യം ഉന്നയിക്കാനും അദ്ദേഹം അനുവദിച്ചില്ല. ഇത് ജനാധിപത്യമല്ല–തരൂർ പറഞ്ഞു.  

ലോക്സഭയിലും രാജ്യസഭയിലും  അതിർത്തി പ്രശ്നം ചർച്ച ചെയ്യാൻ സർക്കാർ തയാറായിരുന്നില്ല. ഇതിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തുകയായിരുന്നു.        

 

English Summary: Shashi Tharoor invokes Jawaharlal Nehru for China clash discussion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com