ADVERTISEMENT

ന്യൂഡൽഹി∙ യുഎസ് മരുന്നുകമ്പനി ഫൈസറിനെതിരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഫൈസർ കോവിഡ് വാക്സീന് വേണ്ടി സർക്കാരിന് മേൽ സമ്മർദത്തിനു ശ്രമിച്ചു. വിപരീത ഫലമുണ്ടായാൽ കമ്പനിക്കു ബാധ്യതയില്ലെന്ന വ്യവസ്ഥയ്ക്കു ശ്രമിച്ചു. കോവിഡ് കാലത്ത് വിദേശ വാക്സീനുകൾ വാങ്ങുന്നതിനായി കോൺഗ്രസ് സമ്മർദം ചെലുത്തി. രാഹുൽ ഗാന്ധി, ചിദംബരം, ജയറാം രമേശ് തുടങ്ങിയവർ വിദേശ വാക്സീനുവേണ്ടി വാദിച്ചുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഫൈസർ വാക്സീന്റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുന്ന ഫൈസർ സിഇഒ ആൽബർട്ട് ബൗർലയുടെ ട്വീറ്റ് ചന്ദ്രശേഖർ പങ്കുവച്ചു. 

Read Also: സഹയാത്രികൻ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം; എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ

‘‘രാജ്യത്ത് ആദ്യ കോവിഡ് തരംഗം ഉണ്ടായപ്പോൾ വാക്സീൻ ഉപയോഗവുമായി ബന്ധപ്പെട്ട നിയമപരിരക്ഷയുടെ പേരിൽ കേന്ദ്രവും യുഎസ് ഫാർമ കമ്പനിയും തമ്മിലുള്ള ചർച്ചകൾ തടസ്സപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ജനങ്ങൾ ഓർക്കണം, ഫൈസർ കമ്പനി അവരുടെ നിബന്ധനകൾ സ്വീകരിക്കാൻ കേന്ദ്രസർക്കാരിനു സമ്മർദം നൽകുകയായിരുന്നു. വിപരീതമുണ്ടായാൽ കമ്പനിക്ക് ബാധ്യതയില്ലെന്ന വ്യവസ്ഥയ്ക്ക് ശ്രമിച്ചു.’’– രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

English Summary: Union minister Chandrasekhar claims PFizer tried to bully government into giving indemnity to supply covid jab.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com