ഡോക്യുമെന്ററി പ്രദർശനം തടയുമെന്ന് യുവമോർച്ച; ഭീഷണിയെ ഭയക്കില്ലെന്ന് ഡിവൈഎഫ്ഐ
Mail This Article
തിരുവനന്തപുരം∙ ഭാരതത്തേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അപമാനിക്കുന്ന ബിബിസി ഡോക്യുമെന്ററി പ്രദർശനം ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് യുവമോർച്ച. പരമോന്നത നീതിപീഠത്തെ വരെ ചോദ്യം ചെയ്യുന്ന അവാസ്തവമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്ന ഡോക്യുമെന്ററി രാജ്യത്തിന്റെ അഖണ്ഡതയ്ക്കെതിരായി നടക്കുന്ന ബോധപൂർവമായ നീക്കത്തിന്റെ ഭാഗമാണ്.
ക്യാംപസുകളിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള ഇടത് സംഘടനകളുടെ നീക്കം രാജ്യദ്രോഹപരമാണ്. ഇത്തരം നീക്കങ്ങളെ യുവമോർച്ച ശക്തമായി പ്രതിരോധിക്കുമെന്നും യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി.ആർ.പ്രഫുൽകൃഷ്ണൻ പറഞ്ഞു. ഡോക്യുമെന്ററി പ്രദർശനത്തിന് അനുമതി നൽകരുതെന്നും സംസ്ഥാനത്തിന്റെ മത സൗഹാർദവും ക്രമസമാധാനവും തകർന്നാൽ പൂർണ്ണ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനായിരിക്കുമെന്നും പ്രഫുൽ പറഞ്ഞു.
Read also: അഴുകിയ മാംസം: ജുനൈസിനെതിരെ മനഃപൂർവം വിഷവസ്തു കഴിപ്പിച്ചെന്നതിന് കേസ്
അതേസമയം ഭീഷണിയെ ഭയക്കുന്നില്ലെന്ന് ഡിവൈഎഫ്ഐ പ്രതികരിച്ചു. ക്രമസമാധാന പ്രശ്നം ഉണ്ടാക്കാനല്ല പ്രദർശനം സംഘടിപ്പിക്കുന്നത്. ഇന്നും നാളെയുമായി കേരളത്തിൽ രണ്ടായിരം കേന്ദ്രങ്ങളിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു.
English Summary: Yuva morcha says they will not allow screening of BBC documentary