‘ധോണി’യുടെ ശരീരത്തിൽ പെല്ലെറ്റുകൾ; ഗുരുതര തെറ്റെന്ന് വനംമന്ത്രി

elephant-pt-7
കാട്ടുകൊമ്പൻ ധോണിയുടെ (പി.ടി 7) പാപ്പാന്മാർ മണികണ്​ഠനും മാധവനും. ചിത്രം: മനോരമ
SHARE

പാലക്കാട്∙ മയക്കുവെടിവച്ച് പിടികൂടിയ ഒറ്റയാൻ ധോണിയുടെ (പി.ടി.ഏഴാമൻ – പാലക്കാട് ടസ്കർ 7) ശരീരത്തിൽനിന്ന് പെല്ലെറ്റുകൾ കണ്ടെത്തിയത് സ്ഥിരീകരിച്ച് വനംമന്ത്രി എ.കെ.ശശീന്ദ്രൻ. ആനയെ എയർഗൺ ഉപയോഗിച്ചു വെടിവച്ചത് ഗുരുതര തെറ്റാണെന്നും വന്യജീവികളെ പ്രകോപിപ്പിച്ചാൽ അവ പ്രതികാരബുദ്ധിയോടെ പ്രതികരിക്കുമെന്നും മന്ത്രി പറഞ്ഞു.

വനംവകുപ്പ് നടത്തിയ ശരീര പരിശോധനയിൽ 15 ഓളം പെല്ലറ്റുകൾ കണ്ടെത്തിയിരുന്നു. ആനയെ തുരത്താൻ നാടൻ തോക്കുകളിൽനിന്ന് വെടിയുതിർത്തതാകാം പെല്ലെറ്റുകൾ വരാൻ കാരണമെന്നാണ് നിഗമനം. പെല്ലെറ്റുകളിൽ ചിലത് വനംവകുപ്പ് ഉദ്യോഗസ്ഥർ നീക്കം ചെയ്തു. പാലക്കാട് ധോണിയിലെ ജനവാസമേഖലയിൽനിന്ന് ഞായറാഴ്ച പിടികൂടിയ ‘ധോണി’ നിലവിൽ ധോണി വനം ഡിവിഷന്‍ ഓഫിസിനു സമീപത്തെ കൂട്ടിലാണ്. 

English Summary: Gun pellets found inside the body of Elephant Dhoni

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS