ADVERTISEMENT

മലപ്പുറം ∙ സംസ്ഥാന സർക്കാരിന്റെ മദ്യം വിൽക്കാതിരിക്കാൻ കൈക്കൂലി. മലപ്പുറം എടപ്പാളിലെ ബവ്കോ ഔട്ട്‌ലെറ്റ് ജീവനക്കാരിൽനിന്ന് 18,600 രൂപ പിടികൂടി. സ്വകാര്യ മദ്യ ബ്രാൻഡുകൾ നൽകിയ പണമാണെന്നു ജീവനക്കാരന്‍ വിജിലൻസിന് മൊഴി നല്‍കി.

ഗോഡൗണിലെ ബാഗിൽ രഹസ്യകോഡ് സഹിതം ചുരുട്ടി വച്ച നിലയിലായിരുന്നു നോട്ടുകൾ. എട്ട് ജീവനക്കാർക്ക് വീതിച്ചെടുക്കാനുള്ള തുകയാണെന്നും വിജിലൻസിനോട് ജീവനക്കാര്‍ വെളിപ്പെടുത്തി.

Also Read: ഓഹരിയുടെ വില കുറയ്ക്കില്ല, വില്‍പനയും നീട്ടില്ല: 20,000 കോടി സമാഹരിക്കാൻ അദാനി

പൊതുമേഖല, സർക്കാർ ബ്രാൻഡുകൾ വിൽക്കാതെ സ്വകാര്യ കമ്പനികളുടെ മദ്യം കൂടുതൽ വിൽക്കാനായാണ് പണം നൽകിയത്. ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പരിശോധിക്കുകയാണെന്ന് വിജിലൻസ് അറിയിച്ചു.

English Summary: Edappal bevco outlet bribe case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com