കൊച്ചി∙ കാക്കനാട് ഇടച്ചിറയിൽ ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനെ ഓൺലൈൻ ഭക്ഷണ വിതരണക്കാർ ക്രൂരമായി മർദിച്ചു. അജീഷ് എന്നയാൾക്കാണ് മർദനേറ്റത്. സംഭവത്തിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി 26ന് പുലർച്ചെയാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
അജീഷും ഓൺലൈൻ ഭക്ഷണ വിതരണക്കാരും തമ്മിൽ കാക്കനാട്ടെ മറ്റൊരു ഫ്ലാറ്റിൽ വച്ച് തർക്കമുണ്ടായിരുന്നു. അകത്തേക്ക് കയറാൻ സമ്മതിച്ചില്ലെന്ന് ആരോപിച്ചായിരുന്നു തർക്കം. അന്ന് ഭക്ഷണ വിതരണക്കാർ പൊലീസില്‍ പരാതി നൽകുകയും പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയും ചെയ്തു. തുടർന്ന് സെക്യൂരിറ്റി ഏജൻസി അജീഷിനെ ഇടച്ചിറയിലെ ഫ്ലാറ്റിലേക്ക് മാറ്റി. ഇവിടേക്ക് അന്വേഷിച്ചുവന്നാണ് ആക്രമണം നടത്തിയത്.
English Summary: Online Food Delivery Employees attacked Security Guard at Kakkanad