ADVERTISEMENT

കോഴിക്കോട്∙ ഏഴുമാസം മുന്‍പ് കാണാതായ കോഴിക്കോട് മേപ്പയ്യൂര്‍ സ്വദേശി ദീപക്കിനെ കണ്ടെത്തിയത് വീട്ടിലേക്കു വന്ന ഫോണ്‍ കോള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെ. മഡ്ഗാവിലെ ഓട്ടോ ഡ്രൈവറുടെ ഫോണില്‍ നിന്നാണ് ദീപക്ക് അമ്മയെ വിളിച്ചത്. തിരികെ വിളിച്ചപ്പോള്‍ ഓട്ടോ ഡ്രൈവര്‍ ഒഴിഞ്ഞുമാറിയെങ്കിലും ഗോവ പൊലീസിന്‍റെ സഹായത്തോടെ ദീപക്കിനെ കണ്ടെത്തുകയായിരുന്നു.

രണ്ടു ദിവസത്തിനകം ദീപക്ക് നാട്ടിലേക്കു വരുമെന്ന് ഫോണില്‍ അറിയിച്ചതായി അമ്മ ശ്രീലത മനോരമ ന്യൂസിനോട് പറഞ്ഞു. ഇന്നലെ രാത്രിതന്നെ ദീപക്കുമായി ക്രൈംബ്രാഞ്ച് സംഘം കേരളത്തിലേക്ക് തിരിച്ചു. 

Read also: നിമിഷങ്ങളെണ്ണി നിമിഷപ്രിയ; തിരിച്ചടിയായി യെമനിൽ നിർണായക ഇടപെടൽ

കഴിഞ്ഞ ജൂണ്‍ 7നാണ് മേപ്പയ്യൂരിലെ വീട്ടില്‍നിന്ന് ദീപക്കിനെ കാണാതായത്. കുടുംബം നല്‍കിയ പരാതിയെ തുടര്‍ന്ന് മേപ്പയ്യൂര്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും വിവരം ലഭിച്ചില്ല. പിന്നീട് ജൂലൈ 17ന് ദീപക്കിനോട് സാദൃശ്യമുള്ള മൃതദേഹം കൊയിലാണ്ടി തീരത്തടിഞ്ഞു. ദീപക്കിന്‍റേതെന്ന് കരുതി ബന്ധുക്കള്‍ മൃതദേഹം സംസ്കരിച്ചു. ചിലര്‍ സംശയം പ്രകടിപ്പിച്ചതിനാല്‍ ഡിഎന്‍എ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. പരിശോധനയിൽ സ്വര്‍ണക്കടത്തു സംഘം തട്ടിക്കൊണ്ടു പോയ ഇര്‍ഷാദിന്‍റേതായിരുന്നു മൃതദേഹമെന്ന് കണ്ടെത്തി. ഇതോടെയാണ് ദീപക്കിനു വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമായത്.

ക്രൈംബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തിലാണ് ദീപക്ക് ഗോവയില്‍ ഉണ്ടെന്ന വിവരം ലഭിച്ചത്. ദീപക്കിന്‍റെ ചിത്രവും മറ്റു വിവരങ്ങളും ഗോവ പൊലീസിന് കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് ദീപക്കിനെ ഗോവ മഡ്ഗാവ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

English Summary: Missing man from Kozhikode found in Goa updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com