ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് സർക്കാരിന്റെ കണക്കുപ്രകാരം ആകെയുള്ളത് 2434 മയക്കുമരുന്ന് ഇടപാടുകാർ. സർക്കാർ തയാറാക്കിയ മയക്കുമരുന്ന് ഇടപാടുകാരുടെ ഡാറ്റ ബാങ്ക് പ്രകാരം 412 ഇടപാടുകാർ ഉള്ള കണ്ണൂർ ജില്ലയാണ് ഒന്നാമത്. 376 ഇടപാടുകാർ ഉള്ള എറണാകുളം രണ്ടാമതുണ്ട്. തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് 117 ഇടപാടുകാരാണ് ഉള്ളത്. കാസർകോട് ജില്ലയിലാണ് മയക്കുമരുന്ന് ഇടപാടുകാർ ഏറ്റവും കുറവ്. പതിനൊന്നു പേരാണ് ഇവിടെയുള്ളത്.

പുറത്തിറങ്ങിയാൽ കുറ്റകൃത്യം ചെയ്യില്ലെന്ന് 10 ലഹരിക്കേസ് പ്രതികളിൽനിന്ന് എക്സൈസ് ബോണ്ട് വാങ്ങി. സ്കൂളുകൾക്കു സമീപം ലഹരി വസ്തുക്കൾ വിറ്റതിന്റെ പേരിൽ 6 കടകൾ ഈ സർക്കാരിന്റെ കാലത്തു പൂട്ടിച്ചു. തിരുവനന്തപുരത്ത് 2 കടകളും തൃശൂരിൽ ഒരു കടയും കോഴിക്കോട്ട് ഒരു കടയും കണ്ണൂരിൽ 2 കടകളും ആണ് പൂട്ടിച്ചത്. 

∙ ജില്ലയും മയക്കു മരുന്ന് ഇടപാടുകാരുടെ എണ്ണവും:

തിരുവനന്തപുരം -117 

കൊല്ലം - 62

പത്തനംതിട്ട- 62

ആലപ്പുഴ - 155

കോട്ടയം - 151

ഇടുക്കി - 161

എറണാകുളം - 376

തൃശൂർ - 302

പാലക്കാട് - 316

മലപ്പുറം - 130

കോഴിക്കോട് - 109

വയനാട് -70

കണ്ണൂർ - 412

കാസർകോട് - 11

English Summary: There Are 2434 Drug Carriers In Kerala, Says Government Data

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com