ADVERTISEMENT

തിരുവനന്തപുരം∙ ഇന്നു ബജറ്റ് അവതരിപ്പിക്കാനിരിക്കെ, സംസ്ഥാന സർക്കാരിനു കേന്ദ്ര സർക്കാര‍ിന്റെ വക ‘ഇരുട്ടടി’. ഈ വർഷം കടമെടുക്കാവുന്ന തുകയിൽ 2,700 കോടി രൂപ കൂടി ഒറ്റയടിക്കു കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു. ഇതു സംബന്ധിച്ച അറിയിപ്പ് ധനവകുപ്പിന് ഇന്നലെ ലഭിച്ചു. കിഫ്ബി എടുത്ത വായ്പ സംസ്ഥാന സർക്കാരിന്റെ വായ്പയായി കണക്കാക്കിയാണു കടമെടുപ്പു പരിധി വെട്ടിക്കുറച്ചത്.

ഇനി മൂന്ന് മാസം കടമെടുക്കാനാവുക 937 കോടി മാത്രമായിരിക്കും. കേരളം പദ്ധതിയിട്ടത് 8000 കോടിയായിരുന്നു. കേന്ദ്രത്തിന്റേത് അപ്രതീക്ഷിത നടപടിയെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പ്രതികരിച്ചു. പ്രതീക്ഷിക്കാത്ത നടപടിയായതിനാൽ മുന്നൊരുക്കം നടത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

English Summary: Central Government cuts Kerala Borrowing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com