സമരക്കാരെ കാണാൻ സ്പീക്കർ ഷംസീർ സമരപന്തലിൽ; എംഎല്‍എമാരുടെ സത്യഗ്രഹം രണ്ടാം ദിനത്തിലേക്ക്
Mail This Article
തിരുവനന്തപുരം∙ ഇന്ധന സെസിനെതിരെ നിയമസഭയ്ക്കകത്ത് രാത്രിയിലും സത്യഗ്രഹം തുടർന്ന് പ്രതിപക്ഷ എംഎൽഎമാർ. നിയമസഭയ്ക്ക് പുറത്ത് പ്രതിഷേധം കടുപ്പിക്കുന്ന കോൺഗ്രസ്, സെക്രട്ടേറിയറ്റിന് മുന്നിലും കലക്ടറേറ്റുകളിലും പ്രതിഷേധിക്കും. നിയമസഭയിലേക്ക് യുവമോർച്ച മാർച്ച് ചെയ്യും. ഇതിനെ തുടർന്ന് മേഖലയിൽ സുരക്ഷ കൂട്ടാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
സെസ് കൂടാതെ വെള്ളക്കര വര്‍ധനയും പ്രതിപക്ഷം ഇന്ന് സഭയില്‍ ഉന്നയിക്കും. ഷാഫി പറമ്പിൽ, സി.ആർ.മഹേഷ്, മാത്യു കുഴൽനാടൻ, നജീബ് കാന്തപുരം എന്നിവരാണ് സഭാകവാടത്തില്‍ സമരം തുടരുന്നത്. തറയിൽ കിടക്ക വിരിച്ചാണ് എംഎൽഎമാർ അന്തിയുറങ്ങിയത്. സമരം തുടരുന്നതിനാൽ ഇന്ന് സഭാനടപടികളുമായി ഇവർ സഹകരിക്കില്ല. സമരക്കാർക്ക് ഐക്യദാർഢ്യം അറിയിച്ച് പ്രതിപക്ഷ നേതാവും സഹപ്രവർത്തകരും എത്തിയിരുന്നു. ഇതിനിടെ, സ്പീക്കർ എ.എൻ.ഷംസീർ പ്രതിപക്ഷ എംഎൽഎമാരെ കാണാൻ എത്തിയത് കൗതുകമായി.
English Summary: Opposition to raise water tax in Assembly