ADVERTISEMENT

തിരുവനന്തപുരം∙ ജലവിതരണം ചെയ്തതിനു ജല അതോറിറ്റിക്ക് കുടിശിക ഇനത്തിൽ പിരിഞ്ഞു കിട്ടാനുള്ളത് 1480 കോടി രൂപ. തദ്ദേശ സ്ഥാപനങ്ങൾ 955.55 കോടി നൽകാനുണ്ട്. വിവിധ സർക്കാർ സ്ഥാപനങ്ങൾ 222 കോടി രൂപ. പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് 300 കോടി രൂപയും പിരിഞ്ഞു കിട്ടാനുണ്ട്.

Read also: റീപ്പോ നിരക്ക് വീണ്ടും കൂട്ടി ആർബിഐ; ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ കൂടും

പൊതുജനങ്ങളുടെ ഭാഗത്തുനിന്നും പിരിഞ്ഞു കിട്ടാനുള്ളതിൽ മിക്കവയിലും വാട്ടർ കണക്‌ഷൻ വിച്ഛേദിച്ചിട്ടുണ്ട്. കോടതിയിൽ കേസുകളുള്ളതിനാൽ പണം തിരിച്ചു പിടിക്കാൻ കാലതാമസം നേരിടുന്നുണ്ട്. പഞ്ചായത്തുകള്‍ വാട്ടർ അതോറിറ്റിക്കു നൽകാനുള്ളത് 345.31 കോടിരൂപയാണ്. മുനിസിപ്പാലിറ്റികൾ 420.72 കോടിയും കോർപറേഷനുകൾ 189.52 കോടിയും നൽകാനുണ്ട്.

സർക്കാർ സ്ഥാപനങ്ങളുടെ കുടിശിക

∙ ആരോഗ്യവകുപ്പിലെ 609 ഓഫിസുകൾ– 124.21 കോടി രൂപ

∙ പൊലീസ് വകുപ്പിലെ 1429 ഓഫിസുകൾ– 4.67 കോടി രൂപ

∙ വിദ്യാഭ്യാസ മേഖലയിലെ 707 സ്ഥാപനങ്ങൾ– 13.51 കോടി രൂപ

∙ പിഡബ്ല്യുഡിയിലെ 540 ഓഫിസുകൾ– 23.58 കോടി രൂപ

∙ റവന്യൂ വകുപ്പിലെ 455 ഓഫിസുകൾ– 6.35 കോടി രൂപ

∙ വനം വകുപ്പിലെ 146 ഓഫിസുകൾ– 6.08 കോടി രൂപ

∙ ടൂറിസം വകുപ്പിലെ 83 ഓഫിസുകൾ– 3.56 കോടി രൂപ

∙ പൊതുമേഖലാ സ്ഥാപനങ്ങൾ– 10.31 കോടി രൂപ

English Summary: Kerala Water Authority Have 1480 Crore Rupees as Arrears

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com