ADVERTISEMENT

തിരുവനന്തപുരം∙ നിയമസഭ സംഘർഷത്തിൽ പരുക്കേറ്റ കെ.കെ.രമ എംഎൽഎയ്ക്കു തുടർ ചികിത്സ നിർദേശിച്ച് ഡോക്ടർ. മൂന്നു മാസത്തേക്കു കൂടി കയ്യിൽ പ്ലാസ്റ്ററിടണമെന്നു ഡോക്ടർ നിർദേശിച്ചതായി എംഎൽഎയുടെ ഓഫിസ് അറിയിച്ചു. ജനറൽ ആശുപത്രിയിൽനിന്ന് ഇന്ന് ലഭിച്ച എംആർഐ റിപ്പോർട്ടിൽ പ്രശ്നങ്ങളുള്ളതായും ഓഫിസ് അറിയിച്ചു. ലിഗമെന്റിനു പരുക്കുള്ളതിനാൽ മെഡിക്കൽ കോളജിലേക്കു റഫർ ചെയ്യുകയും കയ്യുടെ സർജനെ കാണാൻ നിർദേശിക്കുകയും ചെയ്തു. 

കിംസ് ആശുപത്രിയിലെ ഹാൻഡ് സർജൻ എട്ടാഴ്ച പൂർണമായും കയ്യിൽ പ്ലാസ്റ്ററിടാൻ നിർദേശിച്ചു. അതിനുശേഷം ഭാഗികമായി മാറ്റാൻ കഴിയുന്ന പ്ലാസ്റ്ററും ഇടാൻ നിർദേശിച്ചു. ഏതാണ്ട് മൂന്നു മാസത്തോളം പ്ലാസ്റ്റർ ഇട്ട് ചികിത്സ തുടരണമെന്ന‌ാണ് ഡോക്ടർ നിർദേശിച്ചതെന്നും എംഎൽഎയുടെ ഓഫിസ് അറിയിച്ചു. 

English Summary: Doctors' guided K.K.Rema to continue treatment: says K.K.Rema's office

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com