‘എന്റെ സേവനം പാർട്ടിക്കുവേണ്ടെങ്കിൽ വേണ്ട; സ്വരം നന്നായിരിക്കുമ്പോൾ പാട്ടുനിർത്താനാണ് തീരുമാനം’
Mail This Article
കൊച്ചി ∙ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിൽ തന്നെ അവഗണിച്ചെന്ന് കെ. മുരളീധരൻ. പ്രസംഗിക്കാൻ അവസരം നൽകിയില്ല, പാർട്ടി മുഖപത്രത്തിലും പേരുണ്ടായില്ല. വിഷയത്തിൽ ഐഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ അതൃപ്തി അറിയിച്ചു. തന്റെ സേവനം പാർട്ടിക്കുവേണ്ടെങ്കിൽ വേണ്ട. സ്വരം നന്നായിരിക്കുമ്പോൾ പാട്ടുനിർത്താനാണ് തീരുമാനമെന്നും മുരളീധരൻ പറഞ്ഞു.
Read Also: പെൺ വിവാഹപ്രായം 21: കേന്ദ്രത്തെ എതിർത്ത് കേരളം; സ്മൃതിയുടെ ബില്ലിനെതിരെ ലീഗും
കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പങ്കെടുത്ത ചടങ്ങിൽ മുൻനിരയിൽ തന്നെ കെ. മുരളീധരനും ഉണ്ടായിരുന്നു. ആദ്യം കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പ്രസംഗിച്ചു. പിന്നാലെ യുഡിഎഫ് കൺവീനർ എം.എം. ഹസൻ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ എന്നിവരും സംസാരിച്ചു. എന്നാൽ തനിക്ക് മാത്രം അവസരം നൽകിയില്ലെന്ന് മുരളീധരൻ കെപിസിസിയോട് പരാതിപ്പെട്ടു.
English Summary: Vaikom Satyagraha centenary; K. Muralidharan expressed his displeasure