ADVERTISEMENT

ആലപ്പുഴ ∙ കായംകുളത്ത് സിപിഎമ്മിൽ നഗ്ന ദൃശ്യ വിവാദം. വിഡിയോ കോളിൽ യുവതിയുടെ നഗ്നത കാണുന്ന പുതുപ്പള്ളി ലോക്കൽ കമ്മിറ്റി അംഗത്തിന്റെ ദൃശ്യം പുറത്തായി. കായംകുളത്തെ സിപിഎം സമൂഹ മാധ്യമ ഗ്രൂപ്പുകളിൽ ചിത്രം പ്രചരിക്കുന്നുണ്ട്.  ഇതുമായി ബന്ധപ്പെട്ട് പരാതികളൊന്നും പാർട്ടിക്ക് ലഭിച്ചിട്ടില്ല.  ആരോപണവിധേയനായ ഈ ലോക്കൽ കമ്മിറ്റി അംഗം തന്നെയാണ് ബാലസംഘത്തിന്റെയും സിപിഎമ്മിന്റെയും നേതൃത്വത്തിൽ നടത്തുന്ന വേനൽതുമ്പി കലാജാഥയുടെ കൺവീനർ.

പാർട്ടിയുടെ ഹിന്ദു ഗ്രൂപ്പുകളിൽ ഗുരുവായൂർ ദേവസ്വം ബോർഡ് നിയമന അറിയിപ്പ് നൽകണമെന്ന സന്ദേശവും വിവാദത്തിലായിരിക്കുകയാണ്. ഏരിയ കമ്മിറ്റി അംഗമാണ് ഗ്രൂപ്പിൽ സന്ദേശം അയച്ചത്.

കഴിഞ്ഞ ദിവസം, ഭാര്യയുടെ ഗാർഹിക പീഡന പരാതിയിൽ ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ സിപിഎമ്മിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ബിപിൻ സി. ബാബുവിനെയാണ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്. മർദനം, പരസ്ത്രീ ബന്ധം, ആഭിചാരക്രിയ എന്നിവയായിരുന്നു ഭാര്യയുടെ പരാതി. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നിർദേശപ്രകാരം സിപിഎം കായംകുളം ഏരിയ സെക്രട്ടറി കമ്മിറ്റി യോഗം ചേർന്നാണ് ബിപിനെതിരെ നടപടിയെടുത്തത്.

English Summary: Kayamkulam cpm video controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com