ADVERTISEMENT

മംഗളൂരു∙ രാജ്യത്തെ നടുക്കിയ മംഗളൂരു വിമാനപകട ദുരന്തത്തിന് ഇന്നേയ്ക്ക് 13 വർഷം. 52 മലയാളികളടക്കം 158 പേരാണ് ദുരന്തത്തിൽ വെന്തമർന്നത്. അപകടം നടന്ന് 13 വർഷം കഴിഞ്ഞിട്ടും അർഹമായ നഷ്ട പരിഹാരത്തിനായി നിയമപോരാട്ടം നടത്തുകയാണ് മരിച്ചവരുടെ ബന്ധുക്കൾ.

2010 മെയ് 22–ാം തീയതി രാജ്യം ഉണർന്നത് ആ ദുരന്ത വാർത്ത കേട്ടായിരുന്നു. 160 യാത്രക്കാരുമായി ദുബായിൽ നിന്ന് മംഗളൂരുവിലേക്ക് യാത്ര തിരിച്ച എയർ ഇന്ത്യ വിമാനം ലാൻഡിങ്ങിനിടെ കത്തിയമർന്നു. ക്യാപ്റ്റന്റെ പിഴവ് മൂലം ഐഎൽഎസ് ടവറിൽ ഇടിച്ചാണ് അപകടമെന്നായിരുന്നു കണ്ടെത്തൽ. ആറ് ജീവനക്കാരുൾപ്പടെ 158 പേർക്ക് ദുരന്തത്തിൽ ജീവൻ നഷ്ടമായി. അതിൽ 52 പേരും മലയാളികൾ. അത്ഭുതകരമായി എട്ട് പേരാണ് അന്ന് രക്ഷപ്പെട്ടത്. ദുരന്തത്തില്‍ നിന്ന് രക്ഷപെട്ട രണ്ട് മലയാളികളിലൊരാളായ കാസര്‍കോട് സ്വദേശി കൃഷ്ണന് ഇന്നും തൊണ്ടയിടറാതെ ആ ശനിയാഴ്ചയെ കുറിച്ച് ഓര്‍ക്കാന്‍ വയ്യ.

2011ൽ അപകടത്തിൽ മരിച്ചവർക്ക് 75 ലക്ഷം രൂപ നൽകാൻ കേരള ഹൈക്കോടതി വിധിച്ചെങ്കിലും പിന്നീട് ഡിവിഷൻ ബെഞ്ച് അത് സ്റ്റേ ചെയ്തു. 13 വർഷങ്ങൾക്കിപ്പുറവും അപകടത്തില്‍ ജീവന്‍ നഷ്ടമായവരുടെ ബന്ധുക്കള്‍ നീതി തേടി അലയേണ്ടി വരുന്നത് അവർക്കുണ്ടായ നഷ്ടത്തിന്റെ ആഴം വര്‍ധിപ്പിക്കുകയാണ്.

English Summary: Thirteen years to the day since the Mangaluru plane crash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com