ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രി; അങ്ങനൊരു ഓഫിസ് അനുവദിച്ചില്ലെന്ന് സര്‍വകലാശാല: വിവാദം
Mail This Article
×
തിരുവനന്തപുരം∙ കേരള സർവകലാശാലയിലെ എംപ്ലോയിസ് സംഘ് ഓഫീസ് ഉദ്ഘാടനത്തെക്കുറിച്ച് തർക്കം. സർവകലാശാല കാംപസിലെ കെട്ടിടം സംഘ് കൈയ്യേറി എന്നാണ് സർവകലാശാല പറയുന്നത്. ഓഫീസ് അനുവദിക്കാൻ അപേക്ഷ ലഭിച്ചിട്ടില്ലെന്നും അതിനാൽ കെട്ടിടം സംഘിന് അനുവദിച്ചിട്ടില്ലെന്നുമാണ് റജിസ്ട്രാർ അറിയിച്ചത്.
ഓഫീസ് ഉദ്ഘാടനത്തിനായി കേന്ദ്രമന്ത്രി വി.മുരളീധരൻ സർവകലാശാല ക്യാംപസിലെത്തി. മന്ത്രിയെ വിസി സ്വീകരിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സന്നാഹമുണ്ട്. ഇതിനിടെ സിപിഎം, കോൺഗ്രസ്, സിപിഐ അനുകൂല സംഘടനകൾക്ക് ഓഫീസ് കെട്ടിടം അനുവദിച്ചതിനെ കുറിച്ച് വിസി റജിസ്ട്രാറോട് റിപ്പോർട്ട് തേടി.
English Summary: Controversy over inauguration of Employees Sangh office
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.