ADVERTISEMENT

തിരുവനന്തപുരം ∙ ആറ്റിങ്ങൽ പിരപ്പോട്ടുകോണത്തെ പ്ലസ്ടു വിദ്യാര്‍ഥിനിയുടെ മരണം ചികില്‍സാപ്പിഴവെന്നു മാതാപിതാക്കളുടെ ആരോപണം. തിരുവനന്തപുരം മെഡിക്കൽ കോളജിനെതിരെയാണ് ആരോപണം. 17കാരിയായ മീനാക്ഷി ശനിയാഴ്ചയാണ് മരിച്ചത്. 

അലര്‍ജിക്ക് മെഡിക്കൽ കോളജിൽ 11 ദിവസം ചികിത്സയിലായിരുന്നു. അതിനുശഷം വീട്ടിലേക്കു മടങ്ങവേ ഉള്ളൂരില്‍വച്ച് കുട്ടിക്ക് ദേഹാസ്യാസ്ഥ്യം അനുഭവപ്പെട്ടു. ഉടന്‍തന്നെ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും മീനാക്ഷിയെ രക്ഷിക്കാനായില്ല. തുടര്‍ന്നു ബന്ധുക്കള്‍ ആറ്റിങ്ങല്‍, മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കുകയായിരുന്നു. ആറ്റിങ്ങല്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.

English Summary: Trivandrum medical college student death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com