ഹൈദരാബാദ്∙ ‘ചൈനയിൽ സർജിക്കൽ സ്ട്രൈക്ക് നടത്താൻ കേന്ദ്ര സർക്കാരിന് ധൈര്യമുണ്ടോയെന്ന്’ വെല്ലുവിളിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി. തെലങ്കാന പഴയ നഗരത്തിൽ സർജിക്കൽ സ്ട്രൈക്ക് നടത്തുമെന്ന ബിജെപി തെലങ്കാന അധ്യക്ഷൻ ബന്ദി സഞ്ജയുടെ പ്രസ്താവനയ്ക്കെതിരെയാണ് ഉവൈസി രംഗത്തെത്തിയത്.
2020ലാണ് ഹൈദരാബാദ് കോർപ്പറേഷൻ തിരഞ്ഞെടുപ്പിനിടെ ൻ റോഹിംഗ്യൻ, പാക്കിസ്ഥാനി, അഫ‌്‌ഗാനിസ്ഥാനി വോട്ടർമാരുടെ സഹായത്തോടെ അസദുദ്ദീൻ ഉവൈസി വിജയിക്കാൻ ശ്രമിക്കുന്നതായി ബന്ദി സഞ്ജയ് കുറ്റപ്പെടുത്തിയത്. തിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചാൽ പാക്കിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, റോഹിംഗ്യൻ അഭിയാർഥികളെ ഒഴിവാക്കുന്നതിനായി പഴയ നഗരത്തിൽ സർജിക്കൽ സ്ട്രൈറ്റ് നടത്തുമെന്നും ബന്ദി സഞ്ജയ് പറഞ്ഞിരുന്നു.
തെലങ്കാന സർക്കാർ ഭരണം ഉവൈസി കൈയടക്കിയിരിക്കുകയാണെന്ന അമിത് ഷായുടെ ആരോപണത്തിനും ഉവൈസി മറുപടി നൽകി. സർക്കാർ ഭരണം തന്റെ കൈയിലാണെങ്കിൽ അമിത് ഷാ ദുഃഖിക്കേണ്ടെന്ന് ഉവൈസി പറഞ്ഞു.
English Summary: Carry out surgical strike on China, Asaduddin Owaisi to central government