ന്യൂഡൽഹി∙ ‘മദ്യനയം നല്ലതായിരുന്നെങ്കിൽ എന്തിനാണ് പിൻവലിച്ചതെന്ന് മനീഷ് സിസോദിയയോട് ഡൽഹി ഹൈക്കോടതി. ജസ്റ്റിസ് ദിനേഷ് കുമാർ ശർമ്മയാണ് ഇതുമായി ബന്ധപ്പെട്ട കേസിലെ പ്രതി വിജയ് നായരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ചോദ്യം ഉന്നയിച്ചത്. ഡൽഹി മദ്യനയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട സിബിഐ കേസിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ജാമ്യത്തിനു ശ്രമം തുടരുന്നതിനിടെയാണ് കോടതിയുടെ ചോദ്യം.
മദ്യലൈസൻസ് അഴിമതിക്കേസിൽ സിബിഐ ഫെബ്രുവരി 26നാണ് മുൻ ഉപമുഖ്യമന്ത്രിയെ ആദ്യം അറസ്റ്റ് ചെയ്തത്. സിബിഐ സമർപ്പിച്ച അനുബന്ധ കുറ്റപത്രം പരിഗണിച്ച ഡൽഹിയിലെ റോസ് അവന്യു കോടതി സിസോദിയയുടെ ജുഡീഷ്യൽ റിമാൻഡ് കാലാവധി ജൂൺ 1 വരെ നീട്ടിയിരുന്നു. മദ്യലൈസൻസ് അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ എൻഫോഴ്‍സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) സിസോദിയയെ അറസ്റ്റ് ചെയ്തിരുന്നു. ഒരു വർഷത്തിനിടെ 14 ഫോണുകൾ മാറ്റി സിസോദിയ തെളിവ് നശിപ്പിച്ചതായി ഇഡി ആരോപിച്ചു.
English Summary: If excise policy so good,why did you withdraw? court asks Manish Sisodia